ന്യൂദല്‍ഹി: ഇസ്രത്ത് ജഹാന് കേസില്‍ ഐബി സ്പെഷ്യല്‍ ഡയറക്ടര്‍ രാജേന്ദ്രകുമാറിനെ ബലിയാടാക്കാന്‍ കേന്ദ്ര ആഭ്യന്തരവകുപ്പിനുമേല് സമ്മര്‍ദ്ദം. കേസില്‍ രാജേന്ദ്രകുമാറിശന സംരക്ഷിക്കേണ്ടതില്ലെന്ന പാര്‍ട്ടിയുടെ നിലപാട് പ്രധാനമന്ത്രിയുടെ ഓഫീസിനെയും പ്രതിസന്ധിയിലാക്കി. ഐബിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് സര്‍ക്കാരിന്റെ നീക്കം വന്‍തിരിച്ചടിയാകുമെന്ന് ഡയറക്ടര്‍ ആസിഫ് ഇബ്രാഹിം പ്രധാനമന്ത്രിയോട് സൂചിപ്പിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തങ്ങളുടെ നിസഹായത വെളിപ്പെടുത്തിയതായി ഉന്നത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
അതേസമയം, ഐബി ഓഫീസര്‍മാര്‍ കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ അവരെ സംരക്ഷിക്കാനാവില്ലെന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ വ്യക്തമാക്കി. ഇസ്രത്ത് ജഹാന് കേസില്‍ ഇതുവരെ പ്രതികരിക്കാതിരുന്ന ഷിന്‍ഡെയുടെ ഈ മനംമാറ്റം കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തിന്റെ ഫലമായാണെന്നാണ് സൂചന. ജൂണ്‍ അവസാന ആഴ്ചവരെ രാജേന്ദ്രകുമാറിനെതിരെ വ്യക്തമായ തെളിവുകള്‍ നിലനില്‍ക്കുന്നില്ലെന്നായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണം. ഇസ്രത്ത് കേസില്‍ കുമാറിനെ പ്രതിചേര്‍ക്കാനുള്ള സിബിഐയുടെ നീക്കത്തിനെതിരായിരുന്നു മന്ത്രാലയത്തിന്റെ നിലപാട്. ഇസ്രത്ത് ജഹാനെപ്പറ്റി ഷിന്‍ഡെക്ക് ഒന്നുമറിയില്ലെന്ന് ഒരു ഐബി ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. ജഹാന് ഒരു ഭീകരപ്രവര്‍ത്തക അല്ലായിരുന്നുവെങ്കില്‍ എന്തുകൊണ്ട് ആഭ്യന്തരമന്ത്രി അക്കാര്യം മുമ്പുതന്നെ പറഞ്ഞില്ലെന്നും അദ്ദേഹം ചോദിക്കുന്നു. ജൂലൈ അഞ്ചാം തീയതി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ്സിംഗ് ഷിന്‍ഡെയെ സന്ദര്‍ശിച്ചതിനുശേഷമാണ് മന്ത്രിയുടെ നിലപാട് മാറിയതെന്ന് ഉദ്യോഗസ്ഥന് പറയുന്നു.
ഇസ്രത്ത് കേസില്‍ സിബിഐക്കാണ് മുന്‍തൂക്കമെന്ന് ഐബി വിലയിരുത്തുന്നു. എന്നാല്‍ ഈ കേസിന്റെ നടത്തിപ്പിനായി രഹസ്യാന്വേഷണ ഏജന്‍സിയുടെ മികവിനെ തമസ്ക്കരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. രണ്ട് കേന്ദ്ര ഏജന്‍സികളെയും രണ്ട് തട്ടിലാക്കിയ നീക്കമാണ് ഇവിടെ നടന്നത്. ഒരു ഐബി ഡയറക്ടര്‍ക്കും ഇതുപോലൊരു അവസ്ഥ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിലയിരുത്തുന്നു. തങ്ങളുടെ ഉദ്യോഗസ്ഥരെ അപമാനിക്കുന്നതായി പരാതിപ്പെട്ട് ആഭ്യന്തര സെക്രട്ടറി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തുടര്‍ന്ന് പ്രധാനമന്ത്രി എന്നിവരെയെല്ലാം ഐബി ഡയറക്ടര്‍ സന്ദര്‍ശിച്ചു. എന്നാല്‍ ഇപ്പോള്‍ നിരാശയാണ് ഫലം.
ഐബി അന്വേഷിച്ചിട്ട് കണ്ടെത്തിയ വിവരങ്ങളുടെ പിന്നിലെ സത്യാവസ്ഥയെക്കുറിച്ചുള്ള നീക്കമാണ് സിബിഐ നടത്തുന്നത്. ഒരു ഭീകരസംഘടനയില്നിന്നും എങ്ങനെയാവും ഐബിക്ക് വിവരം ലഭിക്കുക? അവിടെ ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അങ്ങനെ ഒരാളുടെ പേര് പുറത്തുവിടാന്‍ പാടുണ്ടോ? ഐബി ഉദ്യോഗസ്ഥന് ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: