ന്യൂദല്‍ഹി: ഐ.പി.എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് രാജസ്ഥാന് റോയല്‍സിന്റെ മലയാളി താരം ശ്രീശാന്തില്‍ നിന്ന് ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ സമിതി മൊഴിയെടുത്തു. രാവിലെ 11.45ഓടെ തുടങ്ങിയ മൊഴിയെടുക്കല്‍ മൂന്നു മണിക്കൂര്‍ നീണ്ടു നിന്നു.
ഒത്തുകളിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അഴിമതി വിരുദ്ധ തലവന്‍ രവിസവാനി ചോദിച്ചതെന്നും നിയമത്തില്‍ വിശ്വാസിക്കുന്നെന്നും ക്രിക്കറ്റിലേക്ക് തനിക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷ ഇപ്പോഴും ഉണ്ടെന്നും ശ്രീശാന്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ചോദ്യം ചെയ്യലിനെക്കാള് ഭേദമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: