ജയ്പൂര്‍: ഗുജറാത്ത് കലാപം മറക്കുകയോ അവഗണിക്കുകയോ ചെയ്യണമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ് സിംഗ് മുസ്ലീങ്ങളോട് അഭ്യര്‍ത്ഥിച്ചു. 2002 ന് ശേഷം രാജ്യത്ത് 13,000ത്തോളം സാമുദായിക പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി.
ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും അവയെ മറക്കാനാവില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഭൈരോണ്‍ സിങ് ശെഖാവത്തിന്റെയും വസുന്ധര രാജയുടെയും ഭരണത്തിന് കീഴില്‍ രാജസ്ഥാനില്‍ ന്യൂനപക്ഷങ്ങളോട് യാതൊരു വിവേചനവുമുണ്ടായിട്ടില്ലെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് സമുദായാടിസ്ഥാനത്തില്‍ വിവേചനം കാട്ടുന്നുണ്ടെങ്കില്‍ അക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും താന്‍ അത് പരിഹരിക്കാന്‍ ശ്രമിക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് ബ്രിട്ടീഷുകാര്‍ കൈക്കൊണ്ടിരുന്നതെന്നും സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും സര്‍ക്കാരുകള്‍ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള അകല്‍ച്ച ഇല്ലാതാക്കുന്നില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
മുസ്ലിങ്ങള്‍ക്കിടയില്‍ വിശ്വാസം നേടിയെടുക്കേണ്ടതുണ്ടെന്ന് പറഞ്ഞ രാജ്നാഥ് സിംഗ് തങ്ങളുടെ വാക്കിനും പ്രവര്‍ത്തിക്കും തമ്മില്‍ വ്യത്യാസമില്ലെന്നും അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: