കോട്ടയം: വഴിയോരകച്ചവടക്കാരന് സത്യസന്ധത തെളിയിച്ച് മാതൃകയായി. വഴിയോരത്ത് സിഡി കച്ചവടം നടത്തിവന്ന കുമ്മനം കൊന്നശ്ശേരി ഫാത്തിമാ മന്‍സിലില്‍ റഷീദ് യാദൃശ്ചികമായാണ് ഫുട്പാത്തില്‍ കിടന്ന ഒരു പേഴ്സ് കാണുന്നത്.
ഒരു കൗതുകത്തിന് ചെറിയ പേഴ്സ് തുറന്നു നോക്കിയറഷീദ് അത്ഭുതപ്പെട്ടു. പേഴ്സില്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍. റഷീദ് ആ പണം തന്റെ കച്ചവട സിഡിക്കൊപ്പം വഴിയാത്രക്കാര്‍ കാണുന്നവിധം വച്ചു. അപ്പോഴാണ് അതുവഴി വിഷമത്തോടെ ഫുട്പാത്തില്‍ നോക്കിവരുന്ന ബെന്നിയെ റഷീദ് കണ്ടത്.
കാര്യം മനസിലാക്കിയ റഷീദ് പേഴ്സ് ഈര സ്വദേശി ബെന്നിജേക്കബ്ബിന്റെതാണെന്ന് മനസ്സിലാക്കി അതു തിരിച്ചു നല്കി വഴിയോര കച്ചവടക്കാരുടെ സത്യസന്ധത തെളിയിച്ചു. പേഴ്സില്‍ ഇരുപതിനായിരം രൂപയാണുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: