കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട വിവാദനായകന്മാരായ ടെനി ജോപ്പന്റെയും ജിക്കി ജേക്കബിന്റെയും ഉള്‍പ്പെടെ ഉള്ളവരുടെ സാമ്പത്തിക സ്രോതസ്സ് സ്വതന്ത്ര ഏജന്സിയെകൊണ്ടു അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി സ്വയം മാറിനില്‍ക്കണമെന്നും അഡ്വ: എന്‍.കെ. നാരായണന് നമ്പൂതിരി ആവശ്യപ്പെട്ടു. സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് തട്ടിപ്പു പുറത്തുവന്നാല്‍ മറ്റുള്ളവരുടെ തലയില്‍ കെട്ടിവച്ചു രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. സോളാര്‍ തട്ടിപ്പു കേസ്സിലെ പ്രതികളായ സരിത എസ്. നായരും, ബിജു രാധാകൃഷ്ണനുമായുള്ള മുഖ്യമന്ത്രിയുടെയും കോണ്‍ഗ്രസ് നേതാക്കന്മാരുടെയും ബന്ധത്തെപ്പറ്റിയും സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന കോടികളുടെ സോളാര്‍ തട്ടിപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ദേഹം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണാസമരം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജന് മേടയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. പി.കെ. രവീന്ദ്രന്, പി.ആര്. മുരളീധരന്, ബിജുകുമാര്‍, എന്‍.കെ. ശശികുമാര്‍, ഹരികൃഷ്ണന്, ലിജിന്‍ലാല്‍, ജിജോ ജോസഫ്, ഷൈലമ്മ രാജപ്പന്, സി.എന്‍. സുമേഷ്, കൃഷ്ണകുമാര്‍ നീറിക്കാട്, അജികുമാര്‍, മിത്രലാല്‍, കുസുമാലയം ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: