ഏറ്റവും താഴ്ന്ന ജീവികള്ക്കുവേണ്ടിപ്പോലും ജീവന് ത്യജിക്കുവാന്തന്നെയും നാം സര്‍വ്വദാ സന്നദ്ധരാകണം. ഒരു മനുഷ്യന് ഒരു ചെറുശലഭത്തിനുവേണ്ടി ജീവനെത്തന്നെയും സന്ത്യജിക്കുവാന്‍ സന്നദ്ധനാകുമ്പോള്‍, അയാള്‍ അദ്വൈതി പ്രാപിക്കാനിച്ഛിക്കുന്ന പരിപൂര്ണാവസ്ഥയെ പ്രാപിച്ചു എന്നുപറയാം.
അപ്രകാരം സന്നദ്ധനാകുന്ന നിമിഷം, അജ്ഞാനമാകുന്ന മൂടുപടം അയാളില്‍നിന്ന് നീങ്ങുകയും അയാള്‍ക്ക് സ്വസ്വരൂപം അനുഭവപ്പെടുകയും ചെയ്യും. തനിക്ക് പ്രപഞ്ചവുമായുള്ള ഐക്യം ഈ ജീവിതത്തില്‍ത്തന്നെ അയാള്ക്കനുഭവിക്കാം.
അയാളെ സംബന്ധിച്ച് ഈ ദൃശ്യപ്രപഞ്ചമാകെ കുറെ സമയത്തേക്ക് അപ്രത്യക്ഷമാകും; അയാള്‍ സ്വസ്വരൂപത്തെ സാക്ഷാത്കരിക്കുകയും ചെയ്യും. എന്നാല്‍ പ്രാരബ്ധകര്‍മങ്ങള്‍ അവശേഷിക്കുന്നിടത്തോളം കാലം അയാള്‍ക്ക് ജീവിച്ചിരിക്കേണ്ടിവരും.
മായാവരണം നീങ്ങിയിട്ടും ശരീരം പിന്നെയും കുറെ നാളത്തേക്ക് നിലനില്‍ക്കുന്ന ഈ അവസ്ഥയ്ക്കാണ് വേദാന്തികള്‍ ജീവന്മുക്തി എന്നുപറയുന്നത്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: