പാലാ: ദേവസ്വം ബോര്‍ഡ് വക ക്ഷേത്രങ്ങളില്‍ നക്ഷത്രനാമസസ്യ പരിപാലനത്തിന് പ്രത്യേക പദ്ധതി ആവിഷ്കരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.പി.ഗോവിന്ദന് നായര്‍ പറഞ്ഞു. അന്തരീക്ഷത്തിലേക്കും മനുഷ്യമനസുകളിലേക്കും പോസിറ്റീവ് എനര്‍ജി കടത്തിവിടാന്‍ ഇത്തരം വൃക്ഷങ്ങള്‍ക്കു കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം കോട്ടയം ജില്ലയിലെ പതിനഞ്ചോളം ക്ഷേത്രക്കുളങ്ങളും കാവുകളും പുനരുദ്ധരിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ പദ്ധതി തുടങ്ങിയതായും ഗോവിന്ദന് നായര്‍ പറഞ്ഞു. ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ ആരംഭിച്ച നക്ഷത്രനാമ സസ്യ പരിപാലനം ‘താരകം-തണല്‍’ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. തിരുവോണം നക്ഷത്രത്തിന്റെ വൃക്ഷമായ എരുക്കിന് തൈ നട്ടുകൊണ്ടാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. കാവിന്‍പുറം ക്ഷേത്രത്തെ തീര്‍ത്ഥാടന ടൂറിസം പാക്കേജില്‍ ഉള്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ ഗോവിന്ദന് നായര്‍ അഭിനന്ദിച്ചു. കാവിന്‍പുറം ദേവസ്വം മാനേജര്‍ ടി.എന്‍.സുകുമാരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകനും കില ഫാക്കല്‍റ്റി അംഗവുമായ എ.കെ.ചന്ദ്രമോഹനന് മുഖ്യപ്രഭാഷണം നടത്തി. വിശ്വകര്‍മ്മ സഭ മീനച്ചില്‍ താലൂക്ക് യൂണിയന് പ്രസിഡന്റ് അനില്‍ ആറുകാക്കല്‍, കെ.പി.എംഎസ് താലൂക്ക് യൂണിയന് പ്രസിഡന്റ് മനോജ് കൊട്ടാരം, വിലക്കിത്തല നായര്‍ സമാജം സംസ്ഥാന സെക്രട്ടറി കെ.എസ്.രമേഷ്ബാബു, ഏഴാച്ചേരി എസ്എന്‍ഡിപി യോഗം ശാഖാ പ്രസിഡന്റ് വി.എ.ബാബു, ചന്ദ്രശേഖരന് നായര്‍, ജയചന്ദ്രന്, തങ്കപ്പന്, വിജയന്, ബാബു, വിക്രമന് നായര്‍, കെ.രുഗ്മിണി, ഗിരിജ, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: