പാലാ: കോളിളക്കം സൃഷ്ടിച്ച സുധാകരന് വധക്കേസിലെ പ്രതി പോലീസ് പിടിയിലായി. രാമപുരം, മുല്ലമറ്റം കൂടക്കല്ല് കോളനിയില്‍ കാരുവേലില്പറമ്പില് അനീഷിനെയാണ്(അനില്‍ 27) പാലാ പോലീസ് അറസ്റ്റുചെയ്തത്. 2010 സെപ്തംബര്‍ 9ന് പാലക്കാട് കാവശേരില് കല്ലംപറമ്പ് പാണ്ടാച്ചേരില് സുധാകരനെ(55) ആക്രമിച്ചത്. ളാലം അമ്പലത്തിന് സമീപമുളള ദേവസ്വം വക കെട്ടിടത്തിന്റെ മുറ്റത്തുവച്ചായിരുന്നു സുധാകരനും അനീഷും തമ്മില്‍ വാക്കേറ്റവും അടിപിടിയുമുണ്ടായത്. വാഗമണ്ണിലെ റിസോര്‍ട്ടില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു സുധാകരന്. വാഗമണ്ണിന് പോകുന്നതിന് പാലായില്‍ 9ന് വൈകിട്ടെത്തിയ സുധാകരന് ക്ഷേത്രം വക കെട്ടിടത്തിലുളള സുഹൃത്തിന്റെ മുറിയില്‍ തങ്ങുകയായിരുന്നു. വൈകിട്ട് പാലായിലുളള സുഹൃത്തുക്കളെ കണ്ടശേഷം തിരികെവരുമ്പോള്‍ കൈലാസ് ലോഡ്ജിലെ താമസക്കാരനായ അനീഷുമായി വാക്കേറ്റമുണ്ടായി. മദ്യപിച്ച ഇരുവരും അടിപിടിക്കിടയില്‍ നിലത്തുവീണ സുധാകരനെ അനീഷ് പലതവണ ആഞ്ഞുചവിട്ടി. പിറ്റേന്നു രാവിലെ സുധാകരനെ അവശനിലയില്‍ കണ്ട നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാരിയെല്ലുകള്‍ ഒടിഞ്ഞ സുധാകരന് 20ന് മരിച്ചു. ചവിട്ടി കൊലപ്പെടുത്തുകയും 25000 രൂപയും റിസ്റ്റ് വാച്ചും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസിലാണ് അനീഷ് പിടിയിലായിരിക്കുന്നത്. കോട്ടയം ജില്ലാ പോലീസ് മേധാവി എം.പി. ദിനേഷിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രത്യേക പോലീസ് സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ ഇതിനിടെ അന്വേഷണം ഊര്ജ്ജിതമായതിനെത്തുടര്ന്ന് പ്രതി ഏറ്റുമാനൂര്‍ ഉളള അഭിഭാഷകന്റെ സഹായത്തോടെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തിയിരുന്നു. രേഖാചിത്രം കണ്ട നാട്ടുകാരിലൊരാള്‍ ഡിവൈഎസ്പി ബിജു കെ.സ്റ്റീഫനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പാലാ സിഐ സനല്‍കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം ഏറ്റുമാനൂരിലെത്തി ഇയാളെ പിടികൂടുകയായിരുന്നു. എസ്ഐ കെ.എസ്.സോമന്, സീനിയര്‍ സിവില്‍ ഓഫീസര്‍മാരായ തോമസ് സേവ്യര്‍, വി.ആര്.ജയചന്ദ്രന്, രാധാകൃഷ്ണന്, സതീഷ്, ഷെറിന് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: