മുംബൈ: ബോളിവുഡ് നടി ജിയാ ഖാന് എട്ട് മാസം മുമ്പ് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്. ജിയയുടെ മുറിയില്‍ നിന്നും ആയുര്‍വേദ ഉറക്ക ഗുളികകള്‍ പോലീസ് കണ്ടെടുത്തു. എന്നാല്‍ ജിയാ ഖാന്റെ മരണത്തിന് കാരണം കാമുകന് സൂരജ് പഞ്ചോലിയാണെന്നാണ് സൂചന.
മാസങ്ങള്‍ക്ക് മുമ്പ് ജിയാ മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ജിയയ്ക്കു സിനിമകളൊന്നും കിട്ടിയിട്ടില്ലെന്ന് സൂരജ് പോലീസിനോട് പറഞ്ഞു. കഴുത്തില്‍ തൂങ്ങി മരിച്ചതിന്റെ പാടുകള്‍ മാത്രമാണുള്ളതെന്ന് ഡോ. ടി . പി ലഹാനെ പറഞ്ഞു. ജിയയുടെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കായി സൂക്ഷിച്ചിരിക്കുകയാണ്.
തൂങ്ങി മരിക്കുന്ന സമയത്ത് ജിയാ ഖാന് മദ്യപിക്കുകയും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. രാത്രി പത്ത് മണിക്കാണ് ജിയ മരിച്ചതെന്ന് ഡോക്ടമാര്‍ സ്ഥീകരിച്ചു. പോസ്മോര്‍ട്ടം ദ്യശ്യങ്ങള്‍ റിക്കോര്‍ഡ് ചെയ്തിട്ടുണ്ട്. സ്ത്രീകളുടെ ആത്മഹത്യാകേസുകളില്‍ പോസ്റ്റ്്മോര്ട്ടത്തിന്റെ വീഡിയോ ദ്യശ്യങ്ങള്‍ റിക്കോര്‍ഡ് ചെയുകയും റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിക്കുകയും ചെയ്യും. ജിയയുടെ മരണം ആത്മഹത്യയാണെന്നത് സംശയമൊന്നുമില്ലെന്ന് ഡോക്ടമാര്‍ പറഞ്ഞു. ജിയയുടെ കാമുകന് സൂരജിന്റെ പ്രസ്താവനകള്‍ റിക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും എസിപി വിശ്വാസ് നങ്കാരെ പട്ടേല്‍ പറഞ്ഞു. എല്ലാ വശത്തു നിന്നും ഈ കേസ് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.
ജിയയുടെ ലാപ് ടോപ്പും മൊബെയില്‍ ഫോണും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ജിയയുടെ ഫോണിലെ എല്ലാ കോള്‍ വിവരങ്ങളും എസ്എംഎസുകളും ഇ-മെയില്‍ അക്കൗണ്ടുകളും പരിശോധിക്കുമെന്നും പട്ടേല്‍ പറഞ്ഞു. അമ്മ റാബിയ ഭക്ഷണം കഴിക്കാനായി പുറത്ത് പോയ സമയത്താണ് ജിയാ ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. മുംബൈയിലെ സാഗര്‍ സംഗീത എന്ന വീട്ടിലാണ്് ജിയയെ ഷോളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: