പാലാ: മാലിന്യ സംസ്കരണ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉറവിട മാലിന്യ സംസ്കരണം മാത്രമാണെന്ന് മന്ത്രി കെ.എം.മാണി. തദ്ദേശ സ്വയം ഭരണ സ്ഫാപനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന കേന്ദ്രീകൃത ഡമ്പിംഗ് ഗ്രൗണ്ടുകള്‍ക്കും സംസ്കരണ പ്ലാന്റുകള്‍ക്കും ഇനി പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. കാനാട്ടുപാറ ഡമ്പിംഗ് ഗ്രൗണ്ട് ആക്ഷന്‍ കൗണ്‍സിലിന്റെയും ജനകീയ സമിതി, പുഞ്ചിരക്കവല റസിഡന്റ്സ് അസോസിയേഷന് എന്നിവയുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉറവിടമാലിന്യ സംസ്കരണത്തിനായി സംസ്ഥാനസര്‍ക്കാര്‍ നീക്കിവച്ച നൂറുകോടി രൂപ പല നഗരസഭകളും ചെലവഴിച്ചിട്ടില്ല. ഇതിനെതിരെ ബോധവത്കരണവുമായി ജനകീയ കൂട്ടായ്മകള്‍ മുന്നോട്ടുവരണമെന്നും കെ.എം.മാണി കൂട്ടിച്ചേര്‍ത്തു. മുന്‍ എംപി പി.സി.തോമസ്, എ.കെ.ചന്ദ്രമോഹനന്, ടി.ആര്.നരേന്ദ്രന്, ബെന്നി മൈലാടൂര്‍, ലാലിച്ചന്‍ ജോര്‍ജ്, ബാബു കെ.ജോര്‍ജ്ജ്, ഫാ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ജോബ് അഞ്ചേരില്‍, ജോസ് ജെ മാടപ്പള്ളിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: