കോട്ടയം: വര്‍ണക്കാഴ്ചകളൊരുക്കി കുരുന്നുകളെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍ ഒരുങ്ങി. സ്കൂള്‍ പ്രവേശനം ഉത്സവം തന്നെയാക്കാനാണ് പല വിദ്യാലയങ്ങളും തയ്യാറെടുത്തിരിക്കുന്നത്. വിദ്യാലയങ്ങളുടെ ഒരുക്കങ്ങള്‍ക്ക് പതിവുപോലെ മഴ മാറ്റു കുറയ്ക്കുമെങ്കിലും സ്കൂള്‍ തുറക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെന്നപോലെ രക്ഷിതാക്കള്‍ക്കും ഉത്സവലഹരിയാണ്.
വിദ്യാലയങ്ങിളിലെ പഠനോപകരണങ്ങള്‍ മൊത്തമായി വില്‍ക്കുന്ന വിദ്യാലയങ്ങള്‍ ഇത്തവണയും സജീവമായി. പാഠപുസ്തകങ്ങള്ക്കെല്ലാം തീ പിടിച്ച വില. ബാഗുകള്‍, കുടകള്‍,യൂണിഫോമുകള്‍, ഷൂ തുടങ്ങി പലതും നല്കുന്ന സ്കൂളുകളെല്ലാം പതിവുപോലെ സാധനങ്ങളെല്ലാം വിറ്റഴിച്ചു.
വിദ്യാലയങ്ങളിലെ പ്രവേശന ഉത്സവം ആകര്‍ഷകമാക്കാന്‍ പലസ്കൂളുകളും പതിവു പരിപാടികളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്ന പരിപാടികളുമായി കാത്തിരിക്കുകയാണ്. ചില സ്കൂളുകള്‍ വിവിധ കലാപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ആഘോഷങ്ങള്‍ക്കൊന്നും ഒരു കുറവും വരരുതെന്ന രീതിയിലാണ് അധികൃതര്‍ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനായി തിളക്കമാര്‍ന്ന പ്രവേശനോത്സവങ്ങളാണ് സ്കൂള്‍ അധികൃതരും പിടിഎയും സര്‍ക്കാരും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ സ്കൂളുകള്‍ എല്ലാം തന്നെ കരുന്നുകളെ സ്വീകരിക്കുന്നതിനായി നിറപ്പകിട്ടാര്‍ന്ന് അണിഞ്ഞൊരുങ്ങിയിരിക്കുന്നു. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവത്തോടനിബന്ധിച്ച് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
വിദ്യാലയങ്ങള്‍ക്കു പുറമേ ഗ്രാമപഞ്ചായത്ത്, മുനിസിപ്പല്‍ കോര്പറേഷന്, ജില്ലാ പഞ്ചായത്തു തലങ്ങളിലും പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലകളില്‍ ഡിഡിഇ, എസ്എസ്ഇ പ്രോജക്ട് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തുമായി ചേര്‍ന്നാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: