Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വനിതാ സമ്മേളനത്തില്‍ കുര്യനെതിരെ അങ്കപ്പുറപ്പാട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2013, 08:45 pm IST
in Lifestyle

സൂര്യനെല്ലിക്കേസില്‍ ആരോപണവിധേയനായ രാജ്യസഭാ അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ പി.ജെ.കുര്യനെച്ചൊല്ലി കേരളത്തിലുയര്‍ന്ന കോലാഹലങ്ങള്‍ അവസാനിച്ചെങ്കിലും മലേഷ്യയില്‍ അത്‌ കത്തിപ്പടര്‍ന്നു. മലേഷ്യയില്‍ നടന്ന അന്താരാഷ്‌ട്ര വനിതാ സമ്മേളനത്തില്‍ പി.ജെ. കുര്യനെ ക്ഷണിച്ചതിനെതിരെ വന്‍പ്രതിഷേധമാണുയര്‍ന്നത്‌. പതിനാറ്‌ വയസ്‌ മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ആരോപണവിധേയനായതാണ്‌ വനിതാപ്രതിനിധികളെ രോഷം കൊള്ളിച്ചത്‌.

എന്നാല്‍ പി.ജെ. കുര്യന്‍ ഇത്തരത്തിലൊരു കേസില്‍ ആരോപണ വിധേയനായ വ്യക്തിയാണെന്ന്‌ തങ്ങള്‍ക്കറിയില്ലായിരുന്നു എന്നാണ്‌ സംഘാടകരുടെ വാദം. പീഡനക്കേസില്‍ പേരു പെട്ട ആളാണ്‌ കുര്യനെന്ന്‌ അറിഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹത്തിന്‌ സംസാരിക്കാന്‍ അവസരം നല്‍കുമായിരുന്നില്ലെന്ന്‌ സംഘാടകര്‍ ഒരു വാര്‍ത്താ ഏജന്‍സിക്ക്‌ അയച്ച ഈ മെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പീഡനവും അക്രമവുമായിരുന്നു യോഗത്തിലെ പ്രധാനചര്‍ച്ചാവിഷയങ്ങളില്‍ ഒന്ന്‌. ഇതാണ്‌ പി.ജെ. കുര്യന്‌ വിനയായത്‌. സ്ത്രീപീഡനം തടയുന്നതിനായി ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും ആശയങ്ങളുമായി വിവിധ രാജ്യങ്ങളില്‍ നിന്ന്‌ നൂറ്‌ കണക്കിന്‌ വനിതാപ്രതിനിധികളാണ്‌ എത്തിയിരുന്നത്‌. കുര്യന്‍ ഇന്ത്യയിലെ വലിയ നേതാവാണെന്നതൊന്നും ഇവര്‍ക്ക്‌ ബാധകമല്ലായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളിലായിരുന്നു സമ്മേളനം. സൂര്യനെല്ലിക്കേസ്‌ എന്നൊന്നും ഇവര്‍ കേട്ടിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയകള്‍ ഇക്കാര്യം സാമാന്യം വിശദമായി തന്നെ വിസ്തരിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ കുര്യന്‍ വനിതാ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന വിവരം സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റുകളിലൂടെയാണ്‌ പ്രചരിച്ചത്‌. ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിയായി കുര്യനെ യോഗത്തില്‍ പങ്കെടുക്കാന്‍ അയച്ച കേന്ദ്രസര്‍ക്കാരും അതിന്‌ അനുവദിച്ച മലേഷ്യന്‍ സര്‍ക്കാരിനുമെതിരെ സോഷ്യല്‍ മീഡിയകളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. പിജെ കുര്യന്റെ പശ്ചാത്തലം അന്വേഷിക്കാതെ സമ്മേളനത്തിലേക്ക്‌ ക്ഷണിച്ച സംഘാടകര്‍ക്കും നിശിതമായ വിമര്‍ശനമേറ്റു വാങ്ങേണ്ടിവന്നു.

ഇതിനിടെ കുര്യന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനെതിരെ നൂറിലേറെപ്പേര്‍ ഒപ്പിട്ട്‌ പരാതിയും സമര്‍പ്പിക്കപ്പെട്ടു. പി.ജെ.കുര്യനെ പരിപാടിയില്‍ ഒരു വിഭാഗത്തിലും സംസാരിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹത്തെപ്പോലൊരാളെ ഇത്തരമൊരു പരിപാടിയില്‍ സംസാരിക്കാന്‍ ക്ഷണിച്ചത്‌ അപലപനീയമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. എന്തായാലും ഏഷ്യന്‍ ഫോറം ഓഫ്‌ പാര്‍ലമെന്റേറിയന്‍സ്‌ ഓണ്‍ പോപ്പുലേഷന്‍ ആന്‍ഡ്‌ ഡവലപ്പ്മെന്റ്‌ ചെയര്‍പേഴ്സന്‍ പദവി അലങ്കരിക്കുന്ന വ്യക്തികൂടിയാണ്‌ പി.ജെ.കുര്യന്‍. ആ നിലക്കാണ്‌ അദ്ദേഹത്തിന്‌ വനിതാ സമ്മേളനത്തിലേക്ക്‌ ക്ഷണം കിട്ടിയത്‌. വിവിധ രാഷ്‌ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള എംപി ശ്രദ്ധിക്കപ്പെട്ടത്‌ ഇങ്ങനെയാണെന്ന്‌ മാത്രം. നോക്കണേ നമ്മുടെ സൂര്യനെല്ലിക്കേസ്‌ പോയ പോക്ക്‌…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.