എരുമേലി: പഞ്ചായത്തിന്റെ അനുമതിയില്ലാതെ നിര്‍മ്മാണം തുടങ്ങിയ എരുമേലി കൊടിത്തോട്ടം ക്രഷര്‍ യൂണീറ്റിന് നടപടികള്‍ പരിശോധിക്കുമെന്ന് ഗ്രാമപഞ്ചായത്ത്. അനധികൃതമായി തുടങ്ങുന്ന ക്രഷര്‍ യൂണീറ്റിനെ സംബന്ധിച്ച് ജന്മഭൂമി ഇന്നലെ നല്കിയവാര്ത്തയ്ക്ക് പ്രതികരിക്കുകയായിരുന്നു സെക്രട്ടറി. കൊടിത്തോട്ടത്തില്‍ ക്രഷര്‍ യൂണീറ്റിനായി നല്കിയ അപേക്ഷ പഞ്ചായത്ത് കമ്മറ്റി പലതവണ നിരസിച്ചതാണ്. എന്നാല്‍ സ്ഥലത്ത് കെട്ടിടം പണിയാന്‍ മുന്‍ഭരണസമിതി അനുവാദം നല്‍കിയിട്ടുണ്ടെന്നും ക്രഷര്‍ യൂണീറ്റുമായി ബന്ധപ്പെട്ട ഫയല്‍ പിന്നീട് നല്‍കിയിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞു. ക്രഷര്‍ യൂണീറ്റിന് അനുമതി നല്കാന് പഞ്ചായത്തിന് പരിമിതികളുണ്ട്. നിയമം അനുശാസിക്കുന്ന അനുമതി രേഖകള്‍ കൊണ്ടുവന്നാല്‍ മാത്രമേ ഇത്തരം അപേക്ഷപോലും പരിഗണിക്കാന്‍ പഞ്ചായത്തിനാകൂ എന്നും അധികൃതര്‍ തന്നെ പറയുന്നു.
എന്നാല്‍ ക്രഷര്‍ യൂണീറ്റിനെതിരെ വ്യാപകമായ പരാതി നിലനില്‍ക്കെ അതിനു ഒത്താശ ചെയ്തു കൊടുക്കുന്ന പഞ്ചായത്ത് കമ്മറ്റിക്കെതിരെ നിയമപരമായി നേരിടാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍. കൊടിത്തോട്ടം കോളനിയുടെ അടിവാരം പറിച്ചെടുക്കുന്ന ക്രഷര്‍ യൂണീറ്റ് മുക്കൂട്ടുതറ റോഡിലുള്ള എംഇഎസ് കോളേജ്, എരുമേലി വാവര് മെമ്മോറിയല്‍ ഹൈസ്കൂള്‍ അടക്കം വരുന്ന എരുമേലി ടൗണിനു തന്നെ ഭീഷണിയായിത്തീരുമെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: