പൊന്‍കുന്നം: മറ്റു പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട സമുദായങ്ങള്‍ക്ക് വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ പ്രത്യേക സംവരണം ഏര്‍പ്പെടുത്തണമെന്ന് കേരള വെള്ളാള മഹാസഭയുടെ ചിറക്കടവ് ഉപസഭാ വാര്‍ഷികസമ്മേളനം ആവശ്യപ്പെട്ടു. പിന്നോക്ക സമുദായങ്ങളിലെ പ്രബലരും ന്യൂനപക്ഷ സമുദായങ്ങളും സംവരണം പങ്കിട്ടെടുത്തുവെന്നും യോഗം ആരോപിച്ചു. വെള്ളാളര്‍, ചെട്ടി, ശൈവര്‍, പിള്ള തുടങ്ങിയ 20 സമുദായങ്ങള്‍ക്ക് ഇന്നും അവഗണനയാണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എം.എസ്.രാജുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനം കേരള വെള്ളാളമഹാസഭയുടെ സംസ്ഥാന ജോയിന്റെ സെക്രട്ടറി കെ.വി.സാബു ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ വി.കെ.ബാബുരാജ് യൂണിയന് വൈസ് പ്രസിഡന്റ് റ്റി.പി.മോഹനന്‍പിള്ള, ഡോ.കാനം ശങ്കരപ്പിള്ള, കെ.പി.ഭാസ്കരന്‍പിള്ള, വി.എന്‍.രാജന്, റ്റി.പി.രവീന്ദ്രനാഥന്‍പിള്ള, വി.എന്‍.മാധവന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു
ഭാരവാഹികളായി എം.എസ്.രാജു(പ്രസിഡന്റ്), റ്റി.പി.സോമശേഖരപിള്ള(വൈസ് പ്രസിഡന്റ്), കെ.പി.ഭാസ്കരന്‍പിള്ള(സെക്രട്ടറി), കെ.എസ്.രാജന്(ജോയിന്റ് സെക്രട്ടറി), മോഹനന്‍പിള്ള, താഴത്തേടത്ത്(ഖജാന്‍ജി), വി.എന്‍.രാജന്, വി.എസ്.വിനോദ്, ബാബു മഞ്ഞാക്കല്‍, സി.സന്തോഷ്, റ്റി.ആര്.രാജഗോപാല്‍, വി.ആര്.ഹരിദാസ്(കമ്മറ്റിയംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: