കോട്ടയം: സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നിലപാടിനെതിരെയും പരിസ്ഥിതി വിരുദ്ധ നിലപാടുകള്‍ക്കെതിരെയും ശക്തമായ സമരങ്ങളുമായി ഹിന്ദുഐക്യവേദി മുന്നോട്ട് പോകുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം പറഞ്ഞു. പരിസ്ഥിതി സംരക്ഷണയാത്രയുടെ ഭാഗമായി കോട്ടയം താലൂക്ക് വാഹന പ്രചാരണജാഥയുടെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അധികാരത്തില്‍ കയറിയപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കുമെന്നുള്ള വാഗ്ദാനം നല്‍കിയിരുന്നു. ഇതു പാലിച്ചിരുന്നെങ്കില്‍ ഹിന്ദുഐക്യവേദിക്ക് ഇങ്ങനെയൊരു സമരവുമായി മുന്നോട്ട് വരേണ്ട സാഹചര്യമുണ്ടാകുമായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ താലൂക്ക് പ്രസിഡന്റ് കെ സി രവി അദ്ധ്യക്ഷത വഹിച്ചു.
ഹിന്ദുഐക്യവേദി കോട്ടയം ജീല്ലാസമിതിയുടെ ആഭിമുഖത്തില്‍ ജില്ലയില്‍ പര്യടനം നടത്തുന്ന പരിസ്ഥിതി സംരക്ഷണയാത്രയുടെ ഉദ്ഘാടനം കാണക്കാരിയില്‍ ഭാരതീയ ജനത ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യഷന്‍ ജോര്‍ജ് സി കോര നിര്‍വഹിച്ചു. സുതാര്യതയില്ലാത്ത കെ ജി എസ് കമ്പിനി ജനാഭിപ്രായത്തെ മാനിച്ച് ആറന്മുളയില് വിമാനത്താവള പദ്ധതിയില്‍ നിന്ന് പന്മാറണമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
ഏറ്റുമാനുര്‍, കുമാരനല്ലൂര്‍, തിരുവഞ്ചൂര്‍, കാവുംപാടി, മണര്‍കാട്, പാമ്പാടി, പുതുപ്പള്ളി, പരുത്തുംപാറ, മീനടം, ചിങ്ങവനം, നാട്ടകം എന്നിവിടങ്ങളിലെ പ്രയാണത്തിന് ശേഷം കോട്ടയം ടൗണില്‍ ജാഥ സമാപിച്ചു. സമാപന സമ്മേളനത്തില്‍ ജാഥാ ക്യാപ്റ്റന്‍ തമ്പി പട്ടശ്ശേരി, മധു അമ്പലക്കടവ്, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പിആര്‍ ശിവരാജന്, ഹിന്ദുസാംബവര് മഹാസഭ സംസ്ഥാന ജനറല്‍സെക്രട്ടറി കെകെ തങ്കപ്പന്, ഹിന്ദുഐക്യവേദി താലൂക്ക് സെക്രട്ടറി സുമേഷ് കിളിരൂര്‍, ജില്ലാജനറല്‍ സെക്രട്ടറി തുളസീധരന്‍, ജില്ലാസെക്രട്ടറി പികെ ചന്ദ്രന്, ഹരിലാല്‍, ജില്ലാ സംഘടന സെക്രട്ടറി പൂഴിമേല്‍ രണരാജന്‍, അംബികാ തമ്പി, പ്രകാശ് കുമ്മനം, ആശ അജികുമാര്‍, വിജയമ്മ, ബിന്ദുമോഹന്‍, പിഡി മുരുകന് ആചാരി, ടിപി സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: