കെ. ആര്. സോമരാജന്
പാമ്പാടി: വിപണിയില്‍ കദളിപ്പഴത്തിന് കിലോയ്ക്ക് നൂറു രുപയിലധികം വില. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ആവശ്യാനുസരണം കദളിക്കുലകള്‍ വിപണിയിലെത്താത്തതാണ് വിലവര്‍ദ്ധനവിന് കാരണമെന്നും പറയുന്നു.
കദളി വാഴയ്ക്ക് മറ്റു വാഴകളെ അപേക്ഷിച്ച് രോഗബാധ കൂടുതലാണ്. ഇതുമൂലം സാധാരണ കര്‍ഷകര്‍ ഈ ഇനം വാഴ കൂടുതല്‍ കൃഷിചെയ്യാന്‍ മടികാണിക്കുന്നു. ക്ഷേത്രാവശ്യങ്ങള്‍ക്കാണ് പ്രധാനമായും കദളിപ്പഴം ഉപയോഗിക്കുന്നത്.മരുന്നുക ള്ക്കായും ഉപയോഗിക്കുന്നുണ്ട്. നമ്മുടെ വിപണികളില്‍ ക്ഷാ മം അനുഭവപ്പെടുമ്പോള്‍ അ യല്‍ സംസ്ഥാനങ്ങളില്‍ നി ന്നും സാധനങ്ങള്‍ കൊണ്ടുവരികയാണ് പതിവ്. എന്നാല്‍ അവിടെയും ഉത്പാദനം ഇ പ്പോള്‍ കുറവാണ്. ഇപ്പോള്‍ ഒരു പഴത്തിന് എട്ട് രൂപയോളം കൊടുക്കണം. കദളിയുടെ വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
താമസിയാതെ പഴമൊന്നിന് പത്തുരൂപയിലേക്കെത്തുന്ന കദളിക്ക് പകരക്കാരനില്ല തന്നെ. ഗുരുവായൂര്‍ പോലെയുള്ള ക്ഷേത്രങ്ങളില്‍ ദിവസേന ആയിരക്കണക്കിന് കദളിപ്പഴങ്ങളാണ് ആവശ്യമായി വരുന്നതെന്ന് അറിയുമ്പോഴാണ് കദളിയുടെ പ്രാധാന്യം നാം മനസിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: