കോട്ടയം: പനി ബാധിതര്‍ പെരുകിയതോടെ സ്ഥലസൗകര്യമില്ലതെ മെഡിക്കല്‍ കേളേജ് വീര്പ്പുമട്ടുകയാണ്. പനിക്ക് ഒപ്പം ഡെങ്കിപ്പനിയും വ്യാപകമായതോടെ മെഡിക്കല്‍ കേളേജിന്റെ സ്ഥിതി അതീവഗുരുതരമാണ്. പനിബാധിതരെ ചികിത്സിക്കാന്‍ പ്രത്യേക വാര്‍ഡ് തുറന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ജില്ലയിലെ വിവിധസര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സ്വകാര്യആശുപത്രികളില്‍ നിന്നും 100കണക്കിന് പനിബാധിതരാണ് ഒരോ ദിവസവും മെഡിക്കല്‍ കേളേജില്‍ എത്തുന്നത്. 2,3,9,10 എന്നീവാര്ഡുകളില് പനിബാധിതരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രോഗികളുടെ ബാഹുലം കണക്കില്‍ എടുത്ത് മുന്കരൂതലുകള് എര്‍പ്പെടുത്താന്‍ ആധികൃതര്‍ തായ്യറായിട്ടില്ല. ഒരു കട്ടില്ലില്‍ മൂന്ന് രോഗികളാണ് കിടക്കുന്നത് നിലത്ത് കിടക്കുവന്‍ പോലും സൗകര്യങ്ങളില്ല. വിവധതരം രോഗങ്ങളുമായി എത്തുന്നവരെ ഒരോ വാര്‍ഡില്‍ പ്രവേശിപ്പിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. വാര്‍ഡുകള്‍ സന്ദര്‍ശിച്ച യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍ ഹരി ആശുപത്രി സൂപ്രണ്ട് ടിജി ജേക്കബുമായി സംസാരിച്ചതിനെതുടര്‍ന്ന് ഉടന്‍ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: