സുപ്രീംകോടതി നിര്‍ദേശപ്രകാരം സിബിഐ അന്വേഷിച്ച് തയ്യാറാക്കിയ കല്‍ക്കരി ഖാനി വിതരണത്തിലെ അഴിമതി സംബന്ധിച്ച റിപ്പോര്‍ട്ട് തിരുത്തിയത് പ്രധാനമന്ത്രി മന്മോഹന് സിംഗിനെ രക്ഷിക്കാന്‍.
2006-09 കാലത്തെ ഖാനികളുടെ പങ്കുവയ്ക്കല്‍ സംബന്ധിച്ച വിവരങ്ങളുടെ പകര്‍പ്പാണ് നിയമമന്ത്രി അശ്വനികുമാര്‍ പരിശോധിച്ചതും ചില മാറ്റങ്ങള്‍ വരുത്തിയതും. സിബിഐയുടെ റിപ്പോര്‍ട്ടില്‍ മാറ്റങ്ങള്‍ വരുത്തിയത് പ്രധാനമന്ത്രി കല്‍ക്കരി വകുപ്പു കൈകാര്യം ചെയ്തിരുന്ന കാലത്തെ സംബന്ധിച്ചാണ്. ഇതിലാണ് പുറത്തുനിന്നും പരിശോധനയും ഇടപെടലും ഉണ്ടായത്. പ്രധാനമന്ത്രിയുടെ ഓഫീസിലെയും കല്‍ക്കരി മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരും ഈ കരട് പരിശോധിച്ചിരുന്നു. വാജ്പേയി സര്‍ക്കാര്‍ നടത്തിയ ഖാനി വിതരണവും സിബിഐ ആസ്ഥാനത്ത് നടന്ന ചര്‍ച്ചയില്‍ കടന്നുവന്നിരുന്നു.
പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം നടന്ന സമ്പര്‍ക്കത്തിന് ശേഷമാണ് രണ്ട് റിപ്പോര്‍ട്ടുകളിലും മാറ്റങ്ങള്‍ വരുത്തിയത്. യോഗ്യമായ അപേക്ഷകള്‍ തരംതിരിച്ചെടുക്കാന്‍ സംവിധാനമുണ്ടായിരുന്നില്ലെന്നും എന്‍ഡിഎ ഭരണകാലത്തും ഇതുപോലെ ഖാനികള്‍ വിതരണം ചെയ്തതായും തുടര്‍ന്നാണ് റിപ്പോര്‍ട്ടിന്റെ സമാപനത്തില്‍ ഉള്‍ക്കൊള്ളിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിനോടും കല്‍ക്കരി മന്ത്രാലയത്തിനോടും റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വെളിപ്പെടുത്തിയതിനെക്കുറിച്ച് നിരവധി ഉത്തരങ്ങള്‍ ഇനിയും ലഭ്യാമാകാനുണ്ട്. യുപിഎ, എന്‍ഡിഎ കാലങ്ങളിലെ വിവരങ്ങള്‍ കോടതിയുടെ മുന്നിലുണ്ട്.
സത്യവാങ്മൂലത്തില്‍ പറയുന്നതുപോലെ ഇത് വസ്തുതാപരമായി ശരിയാണെങ്കിലും എന്‍ഡിഎ ഭരണകാലത്ത് ഇത്തരം ബലഹീനതകളുണ്ടായിട്ടുണ്ടോ എന്ന് വിശദീകരിക്കപ്പെട്ടിട്ടില്ല. ഫയലിലെ സൂക്ഷ്മത കുറവായതിനാല്‍ എന്തുകൊണ്ട് ഒരു കല്‍ക്കരി ഖാനി അപേക്ഷകനോട് മറ്റൊരാളെക്കാളും അനുകൂല നിലപാട് സ്വീകരിച്ചതിന്റെ കാരണവും അവ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: