സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിയമമന്ത്രി അശ്വിനികുമാറിനെതിരായ പ്രധാന പരാമര്‍ശങ്ങള്‍. സര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറലും അഡീഷണല്‍ സോളിസിറ്റര്‍ ജനറലും കോടതിയില്‍ അസത്യമാണ് ബോധിപ്പിച്ചത്. സിബിഐ റിപ്പോര്‍ട്ട് രാഷ്ട്രീയനേതൃത്വവുമായി പങ്കുവെച്ചിട്ടില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. എന്നാല്‍ സത്യം മറിച്ചായിരുന്നു. റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്ന് എജിയും വ്യക്തമാക്കി. ഇതും തെറ്റാണെന്ന്പിന്നീട് തെളിഞ്ഞു. ഈ നിയമ ഉദ്യോഗസ്ഥര്‍ക്ക് ധാര്‍മികമായ മൂല്യച്യുതിയാണ് സംഭവിച്ചിരിക്കുന്നത്.
* റിപ്പോര്‍ട്ടില്‍ യാതൊരു തിരുത്തലുകളും വരുത്തിയിട്ടില്ലെന്ന നിയമമന്ത്രിയുടെ വാദം തെറ്റാണ്. സത്യവാങ്മൂലത്തിലെ 19-ാം ഖണ്ഡിക തിരുത്തിയ ഭാഗങ്ങള്‍ വ്യക്തമാക്കുന്നു.
* കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുന്നതു സംബന്ധിച്ച് ഒരു വ്യവസ്ഥ നിലവിലില്ല. ഇതുസംബന്ധിച്ച് നിരവധി കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഈ ഭാഗം റിപ്പോര്‍ട്ടില്‍നിന്ന് നീക്കി.
* അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്ന സ്ക്രീനിംഗ് കമ്മറ്റിയുടെ അപൂര്‍ണമായ ചാര്‍ട്ടുകള്‍ പ്രധാന ഭാഗമായിരുന്നു. ഈ ഭാഗം നിയമമന്ത്രി നീക്കംചെയ്തു.
* കല്‍ക്കരിപ്പാടങ്ങളുടെ വിതരണവും നിയമസാധുതയും സംബന്ധിച്ച് അന്വേഷണം ഉണ്ടാകാനുള്ള സാധ്യത പരാമര്‍ശിക്കപ്പെടുന്ന ഭാഗവും നീക്കിയവയില്പ്പെടുന്നു. ഇത് സംബന്ധിച്ച ഭരണഘടനാ ഭേദഗതി നിയമമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നതായും പരാമര്‍ശമുണ്ടായിരുന്നു. നിയമം ഭേദഗതി ചെയ്യാനുള്ള ചുമതല സിഎജിക്കായിരുന്നു.
* തിരുത്തപ്പെട്ട രണ്ടാം ഖണ്ഡികയില്‍ (2.8) കല്‍ക്കരിപ്പാടങ്ങളുടെ വിതരണം സംബന്ധിച്ച് അംഗീകരിക്കപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ടായിരുന്നില്ലെന്നത് സത്യമാണ്. പിഎംഒയും കല്‍ക്കരി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമാണ് റിപ്പോര്‍ട്ടിന്റെ ഈ ഭാഗം പരിശോധിച്ചത്. ഇത് വളരെ പ്രധാനപ്പെട്ടതാണ്. പിഎംഒയും കല്‍ക്കരി മന്ത്രാലയവും കല്‍ക്കരിപ്പാടങ്ങളുടെ വിതരണത്തില്‍ തെറ്റ് സംഭവിച്ചിരുന്നു എന്ന് ഭയപ്പെട്ടതിന്റെ തെളിവാണിത്.
* തിരുത്തലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അന്വേഷണറിപ്പോര്‍ട്ടിന്റെ പ്രധാന ഭാഗത്തിന് കോട്ടം സംഭവിച്ചിട്ടില്ലെന്ന് സിബിഐ ഡയറക്ടര്‍ പറയുന്നു. അഴിമതിയില്‍ യുപിഎ സര്‍ക്കാര്‍ നേരിട്ടിടപെട്ട ആദ്യ കേസാണിത്. തുടര്‍ന്ന് അത് മൂടിവെക്കാന്‍ ശ്രമവും നടത്തി. നിയമമന്ത്രാലയത്തോട് ആവശ്യപ്പെടുമ്പോള്‍ മാത്രമാണ് അവര്‍ക്ക് നിയമോപദേശം നല്കാന് സാധിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ നിയമമന്ത്രാലയത്തിന് അവകാശമില്ല. ഇവിടെ അതാണ് സംഭവിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: