തൃശൂര്‍: തൃശൂര്‍ ചെമ്പൂക്കാവിലുള്ള കൊല്ലങ്കോട് ഹൗസ് ജില്ലാ പൈതൃക മ്യൂസിയമാക്കി മാറ്റുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സാംസ്കാരിക – ഗ്രാമ വികസന വകുപ്പുമന്ത്രി കെ.സി. ജോസഫ് നിര്‍വ്വഹിച്ചു. പൈതൃക സംരക്ഷണം അനിവാര്യമായ സാംസ്കാരിക ദൗത്യമാണെന്ന് സാംസ്കാരികമന്ത്രി കെ.സി. ജോസഫ് പറഞ്ഞു.
കേരളത്തിലെ പൈതകൃ സമ്പത്തുകള്‍ പ്രാദേശികമായ വൈവിധ്യമുള്ളവയാണ്. ഈ ബഹുസ്വരതയെ അതേപടി നിലനിര്‍ത്തി അവതരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 14 ജില്ലകളിലും പൈതൃക മ്യൂസിയങ്ങള്‍ ആരംഭിക്കാന്‍ സാംസ്കാരിക വകുപ്പു തീരുമാനിച്ചതെന്നദ്ദേഹം വ്യക്താക്കി. തൃശൂര്‍ ജില്ലയുടെ സമ്പന്നമായ പൈതൃകസമ്പത്ത് അടയാളപ്പെടുത്തുന്ന തരത്തിലാണ് പൈതൃക മ്യൂസിയത്തിന്റെ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. വിവിധ ഗ്യാലറികള്‍ മ്യൂസിയത്തില്‍ സജ്ജമാക്കുമെന്നും കെ.സി.ജോസഫ് വിശദീകരിച്ചു.
ചടങ്ങില്‍ തേറമ്പില്‍ രാമകൃഷ്ണന് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. മ്യൂസിയം പദ്ധതി രേഖാപ്രകാശനം സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന് നിര്‍വ്വഹിച്ചു. പി.സി. ചാക്കോ എം.പി., മേയര്‍ ഐ.പി. പോള്‍, എംഎല്‍എമാരായ പി.എ. മാധവന്, എം.പി. വിന്‍സന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്, കൗണ്‍സിലര്‍ അന്നം ജോണ്‍, പുരാരേഖാ വകുപ്പ് ഡയറക്ടര്‍ ജെ. രജികുമാര്‍, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഡോ. ജി. പ്രേംകുമാര്‍, കേരള മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എസ്. റെയ്മണ്‍, പുരാവസ്തു ഡോക്യുമെന്റേഷന് ഓഫീസര്‍ ബി. ബാലമോഹന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: