മണിമല: മണിമല പ്രദേശം കത്തോലിക്കാ സഭയുടെ കൂട്ടമതമാറ്റ ഭീഷണിയില്‍. അനുദിനം കാശുകൊടുത്തും പലതും വാഗ്ദാനം ചെയ്തും നടക്കുന്ന മതപരിവര്‍ത്തനത്തിന് ഇരയാക്കുകയാണ് മണിമലയിലെ ഹൈന്ദവകുടുംബങ്ങളെ. ഹിന്ദു ദളിത് പിന്നോക്ക വിഭാഗങ്ങളില്‍പെട്ട ആളുകളെ പള്ളിയിലേക്കും ക്രിസ്തുമതവിശ്വാസത്തിലേക്കും എത്തിക്കുവാനുള്ള ഗൂഢ ശ്രമമാണ് നടക്കുന്നത്. ഒരുകാലത്ത് അയ്യാഗുരുവിന്റെയും അയ്യങ്കാളിയുടെയും ഒക്കെ ജീവിതസേന്ദശം ഉള്ക്കൊണ്ടുകഴിഞ്ഞവരെ കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ പല പ്രലോഭനങ്ങളും നല്കിപള്ളികളിലെത്തിക്കുകയാണ്.
ഇന്നലെ രാവിലെ 9 മണിക്ക് ഷാജി വരിക്കാനി എന്ന കുടുംബത്തെ മതം മാറ്റി കഴിഞ്ഞു. കൂടുതല്‍ ഹിന്ദുക്കളെ ക്രസ്തുമതത്തിലേക്ക് ആകര്‍ഷിക്കുന്നതിനുവേണ്ടി ഉള്ളായം ഓഡിറ്റോറിയത്തില്‍ ക്രിസ്തീയ കണ്വന്ഷന് നടത്താനും പദ്ധതിയുണ്ട്.ഇതിലൂടെ കൂടുതല്‍ ഹിന്ദുക്കളെ കൂട്ട മതം മാറ്റത്തിന് വിധേയമാക്കാനാണ് സഭ ഉദ്ദേശിക്കുന്നത് എന്ന് സ്ഥലം സന്ദര്‍ശിച്ച ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പറഞ്ഞു.
ഒരു സംസ്ക്കാരത്തേയും ഹൈന്ദവ ചിന്താധാരകളെയും അവഹേളിച്ചും അപകീര്‍ത്തി പെടുത്തിയും പതിനായിരക്കണക്കിന് ക്രൈസ്തവര്‍ മതപരിവര്‍ത്തനം തൊഴിലായി നടത്തുകയാണ്. ഇത്തരം ഹിന്ദു വിരുദ്ധ പ്രവണതകളെ ഹിന്ദുക്കള്‍ ഒറ്റ കെട്ടായി നേരിടണം. ഇത്തരം വിഷയത്തെ ഏതുതരത്തിലും ശക്തമായി നേരിടും എന്നും മതപരിവര്‍ത്തനത്തെ നിയമപരമായി തടയണം എന്നും ഹിന്ദുഐക്യവേദി ജില്ലാസെക്രട്ടറി ആര്. ഹരിലാല്‍, കണ്ണന് ചോറ്റി, ഡി. സന്തോഷ്, ഇ.കെ.ജി. നായര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: