കോട്ടയം: ആനിക്കാട് റീജിയണല്‍, ഫാര്‍മേഴ്സ്, സര്‍വ്വീസ് സഹകരണബാങ്ക് ഒഴിവുള്ള തസ്തികകളിലേക്ക് നിയമനങ്ങള്‍ക്കായി ഇന്റര്‍വ്യൂ നടത്തുന്ന ഇന്ന് യുവമോര്‍ച്ച വഞ്ചനാദിനമായി ആചരിക്കുവാന്‍ പഞ്ചായത്ത് കണ്വന്ഷന് തീരുമാനിച്ചു. വളരെ നാളുകള്‍ക്ക് മുന്‍പുതന്നെ ബോര്‍ഡ് അംഗങ്ങള്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബന്ധുക്കള്‍ക്കുമായി നിയമനങ്ങള്‍ വീതം വച്ച് നല്‍കിയിരിക്കുകയാണ്. ബോര്‍ഡ് അംഗങ്ങള്‍ രാജി വച്ച്പോലും നിയമനം ഉറപ്പാക്കിയിരിക്കുന്നു.
നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുകയാണ് എന്ന് വ്യക്തമായിരിക്കുന്നു. ഇതിനെസംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യുവമോര്‍ച്ച ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കും. ഈ അന്വേഷണത്തോടൊപ്പം പള്ളിയ്ക്കത്തോട് ടൗണില്‍ ലക്ഷക്കണക്കിനു വിലവരുന്ന ഭൂമിവാങ്ങിക്കുകയും പാര്‍ട്ടി ആഫീസുകള്‍ പണിയുകയും ചെയ്യുന്നതിനുള്ള സാമ്പത്തിക സ്രോതസ്സിനെപ്പറ്റിയും അന്വേഷണം നടത്തണം. അഭ്യസ്തവിദ്യരായ പള്ളിക്കതത്തോട്ടിലെ സാധാരണക്കാരായ യുവതീ യുവാക്കളെ വഞ്ചിക്കുകയാണെന്നും യുവമോര്‍ച്ച പഞ്ചായത്ത് കണ്വന്ഷന് ഉദ്ഘാടനം ചെയ്തുകൊണ്ട് സംഘടനാ സെക്രട്ടറി എന്‍. ഹരി പറഞ്ഞു.
എം.എ. അജയകുമാര്‍ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ കെ.കെ. വിപിനചന്ദ്രന്‍, സലിം ആന്‍ഡ്രൂസ്, രാഹുല്‍, ശരത്, ആല്വിന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: