ന്യൂദല്‍ഹി: ലാഹോര്‍ ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സരബ്ജിത് സിംഗ് ഇന്ത്യയുടെ ധീരപുത്രനാണെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ്. തനിക്കേല്‍ക്കേണ്ടി വന്ന ക്ലേശങ്ങള്‍ ധീരമായ മനക്കരുത്തോടെ സഹിച്ച വ്യക്തിയായിരുന്നു സരബ്ജിത് സിംഗെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സരബ്ജിത് സിംഗിനെ പ്രാകൃതമായ രീതിയില്‍ കൊലപ്പെടുത്തിയ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പാക്കിസ്ഥാന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സരബ്ജിതിന്റെ കാര്യത്തില്‍ മാനുഷിക പരിഗണന നല്‍കണമെന്ന ഇന്ത്യയുടെ അഭ്യര്‍ഥന പാക്കിസ്ഥാന് കേള്ക്കാഞ്ഞതില് തനിക്ക് ഏറെ ദു:ഖമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
സരബ്ജിത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നതായും മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമെന്നും കുടുംബാംഗങ്ങളുമായി ആലോചിച്ച് സംസ്കാരം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: