കോട്ടയം: മാറാട് കൂട്ടക്കൊല നടന്നിട്ടു പത്തുവര്‍ഷമായ ഇന്നലെ കൂട്ടക്കൊലയുടെ ഗൂഡാലോചന സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വസതിയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. മാറാട് കൂട്ടക്കൊലയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. മാര്‍ച്ചിനെ നേരിടാന്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു.
മാര്‍ച്ചും ധര്‍ണ്ണയും ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി എം.കെ. കുഞ്ഞോല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, സംസ്ഥാന സംഘടനാ സെക്രട്ടറി കെ.പി. ഹരിദാസ്, സഹസംഘടനാ സെക്രട്ടിമാരായ വി. സുശീല്‍കുമാര്‍, സി. ബാബു, സംസ്ഥാന സെക്രട്ടറിമാരായ കിളിമാനൂര്‍ സുരേഷ്, ആര്.എസ്. അജിത്കുമാര്‍, എം.വി. ഉണ്ണികൃഷ്ണന്, ബിജെപി സംസ്ഥാന പ്രചരണ വിഭാഗം കണ്‍വീനര്‍ അഡ്വ: എന്‍.കെ. നാരായണന് നമ്പൂതിരി, ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, മേഖലാ പ്രസിഡന്റ് കെ.ജി. രാജ്മോഹന്‍, സംസ്ഥാന സമിതി അംഗം ബി. രാധാകൃഷ്ണമേനോന്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍. ഹരി, വിശ്വഹിന്ദുപരിഷത്ത് ജില്ലാ സെക്രട്ടറി എം.പി. രമേശന്, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് പി.വി. ഗോപി, സഹകാര്യവാഹ് ഡി. ശശികുമാര്‍, ജില്ലാ കാര്യവാഹ് ആര്. രാജീവ്, ജില്ലാ സമ്പര്‍ക്ക് പ്രമുഖ് കെ.എന്‍. സജികുമാര്‍, ധര്‍മ്മ ജാഗരണ്‍ പ്രമുഖ് കെ.എസ്. ഓമനക്കുട്ടന്, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റുമാരായ നീറിക്കാട് കൃഷ്ണകുമാര്‍, കെ.ജി. കണ്ണന്, ജില്ലാ കമ്മറ്റി അംഗം, സുനില്‍കുമാര്‍ കീരനാട്, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പി.ജെ. ഹരികുമാര്‍, ഹിന്ദുഐക്യവേദി ജില്ലാ നേതാക്കളായ എ.ടി. തുളസീധരന്‍, പൂഴിമേല്‍ രണരാജന്‍, പ്രകാശ് കുമ്മനം, ആര്. ഹരിലാല്‍, പി.കെ. ചന്ദ്രന്, താലൂക്ക് നേതാക്കളായ ആശാ അജികുമാര്‍, വിജയമ്മ, സുമേഷ് കിളിരൂര്‍, കണ്ണന് ചോറ്റി, മധു കാരാപ്പുഴ, കെ.കെ. ശശി, അനില്‍കുമാര്‍ എന്നിവര്‍ മാര്‍ച്ചിനും ധര്‍ണ്ണക്കും നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: