വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ മുടങ്ങിക്കിടന്ന അത്താഴകഞ്ഞി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പുനരാരംഭിച്ചു. ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍നായര്‍ അത്താഴക്കഞ്ഞി വിതരണ ചടങ്ങ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അത്താഴപൂജയ്ക്കുശേഷം നടയടക്കുന്നതിനു മുമ്പായി ക്ഷേത്രം അഡമിനിസ്ട്രേറ്റര്‍ ‘അത്താഴ പട്ടിണിക്കാര്‍ ഉണ്ടോ’ എന്നു ചോദിച്ചപ്പോള്‍ ‘ഉണ്ട്’ എന്ന് ഒരു ഭക്തന് പറഞ്ഞു. എല്ലാവരെയും അകത്തേക്ക് ക്ഷണിച്ചു അത്താഴക്കഞ്ഞി വിതരണം നടത്തി. കഞ്ഞിയും പയറും അച്ചാറുമാണ് നല്‍കുന്നത്. അത്താഴക്കഞ്ഞി ഭുജിക്കാന്‍ ക്ഷേത്രത്തില്‍ നിരവധി ഭക്തര്‍ എത്തിയിരുന്നു. തന്റെ ആയുസില്‍ ചെയ്ത ഏറ്റവും വലിയ സല്ക്കാരമായാണ് ഈ ചടങ്ങിനെ കാണുന്നതെന്ന് അത്താഴക്കഞ്ഞി വിതരണം ഉദ്ഘാടനം ചെയ്ത് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എം.പി. ഗോവിന്ദന്‍നായര്‍ പറഞ്ഞു.
ഇതിനായി പിരിവുകളോന്നുമില്ല. ഭക്തജനങ്ങളുടെ സഹകരണത്തോടെ വഴിപാടായാണ് ഈ ചടങ്ങ് നടത്തുന്നത്. എല്ലാ ക്ഷേത്രങ്ങളിലും മതപഠനശാലകള്‍ ആരംഭിക്കുമെന്നും അതിനായി അദ്ധ്യാപകരെ നിയോഗിക്കുമെന്നും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈക്കം ക്ഷേത്രത്തില്‍ ഗോശാല ആരംഭിക്കും. അതില്‍നിന്നു ലഭിക്കുന്ന പാലാണ് ഇനിമുതല്‍ അഭിഷേകത്തിനായും മറ്റും ഉപയോഗിക്കുന്നത്. ഗോശാലയില്‍ ഒര് ഭക്തന് കറവ പശുവിനെ നല്കികഴിഞ്ഞിട്ടുണ്ട്. നിരവധി സ്പോണ്‍സര്‍മാരും ഇതിനകം മുന്നോട്ട് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ക്ഷേത്രം അഡ്മിനിസ്ട്രേറ്റര്‍ വിനോദ്, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ബാബുരാജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: