മുണ്ടക്കയം: പ്രാരാബ്ധങ്ങള്‍ക്കിടയിലും ഗവ.സ്കൂളുകള്‍ മികച്ച വിജയം കരസ്ഥമാക്കി. കുറ്റിപ്ലാങാട്, കുഴിമാവ് സ്കൂള്‍ നൂറുമേനി വിജയം കൈവരിച്ചു. മുരിക്കുംവയല്‍ 90.5ശതമാനം വിജയം നേടി. ആദിവാസി മേഖലയിലെ കുറ്റിപ്ലാങാട് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ എത്തുന്നത് ഏറെ ബുദ്ധിമുട്ടിയാണ്. ഉറുമ്പിക്കര, വെംബ്ലി, വടക്കേമല എന്നിവിടങ്ങളില്‍ നിന്നും കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് വിദ്യാര്‍ത്ഥികള്‍ സ്കൂളിലെത്തുന്നത്. സാമ്പത്തികമായും ഈ മേഖല ഏറെ പിന്നിലാണ്. മൂന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു വിദ്യാര്‍ത്ഥിപോലും വിജയിക്കാതിരിക്കുകയും സ്കൂളിന്റെ നിലനില്പുതന്നെ അപകടത്തിലാവുകയും ചെയ്ത സാഹചര്യത്തില്‍ അധ്യാപകരും നാട്ടുകാരും പിടിഎയും ചേര്‍ന്ന് വ്യത്യസ്തമായ പഠനരീതികള്‍ക്ക് അവലംബിച്ചാണ് 2011ല്‍ ചരിത്രം തിരുത്തിക്കുറിച്ചത്. അതേവിജയം ഈ വര്‍ഷവും ആവര്‍ത്തിച്ചപ്പോള്‍ അധ്യാപകര്‍ക്കും നാട്ടുകാര്‍ക്കും പറയാനുള്ളത് ഇത് കൂട്ടായ്മയുടെവിജയമെന്നാണ്. ഉള്‍നാടന്‍ പ്രദേശമായ കുഴിമാവിലും മുരിക്കും വയലിലും അവസ്ഥ വിഭിന്നമല്ല. ഏറെയും ദുരിതങ്ങള്‍ക്കു നടവിലാണ് കുട്ടികള്‍ ഇവിടെ പഠനത്തിനെത്തുന്നത്. അധ്യാപക-രക്ഷകര്‍തൃ-പിടിഎ കൂട്ടായ്മയുടെ ഫലമാണ് കിഴക്കന്‍ മേഖലയിലെ സ്കൂളുകളുടെ നൂറുമേനി വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: