Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ചെകുത്താന്മാര്‍ ഉണര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2013, 09:48 pm IST
in Cricket

ന്യൂദല്‍ഹി: ഒടുവില്‍ ദല്‍ഹി വിജയവഴിയില്‍ തിരിച്ചെത്തി. തുടര്‍ച്ചയായ ആറ്‌ പരാജയങ്ങള്‍ക്കുശേഷം കളിക്കാനിറങ്ങിയ ദല്‍ഹി മുംബൈ ഇന്ത്യന്‍സിനെതിരെ ഒമ്പത്‌ വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ്‌ സ്വന്തമാക്കിയത്‌. ആദ്യം ബാറ്റ്‌ ചെയ്ത മുംബൈ ഇന്ത്യന്‍സ്‌ നിശ്ചിത 20 ഓവറില്‍ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 161 റണ്‍സ്‌ നേടി. 73 റണ്‍സ്‌ നേടിയ രോഹിത്ശര്‍മ്മയും 54 റണ്‍സ്‌ നേടിയ സച്ചിനുമാണ്‌ മുംബൈയെ മികച്ച സ്കോറില്‍ എത്തിച്ചത്‌. കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന്‌ വ്യത്യസ്തമായി മറുപടി ബാറ്റിംഗിനിറങ്ങിയ ദല്‍ഹിയുടെ തീര്‍ത്തും വേറിട്ടൊരു മുഖമാണ്‌ ഫിറോസ്‌ ഷാ കോട്ലയില്‍ കണ്ടത്‌. ഏറെക്കാലമായി ഫോം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയായിരുന്ന വീരേണ്ടര്‍ സേവാഗ്‌ ഉണര്‍ന്നതോടെ ദല്‍ഹിയുടെ ജയം അനായാസമായി. 57 പന്തില്‍ 13 ഫോറും രണ്ട്‌ കൂറ്റന്‍ സിക്സും അടക്കം 95 റണ്‍സ്‌ നേടിയാണ്‌ സെവാഗ്‌ താണ്ഡവം നടത്തിയത്‌. ഡേവിഡ്‌ വാര്‍ണര്‍ക്ക്‌ പകരമായി ഓപ്പണിംഗിനെത്തിയ ക്യാപ്റ്റന്‍ മഹേള ജയവര്‍ധന കൂടി താളം കണ്ടെത്തിയതോടെ മുംബൈ ബൗളര്‍മാര്‍ ശരിക്കും വിഷമിച്ചു. 43 പന്തില്‍ 59 റണ്‍സ്‌ നേടിയ ജയവര്‍ധന എട്ട്‌ ഫോറും ഒരു സിക്സും നേടി. വിജയലക്ഷ്യമായ 162 റണ്‍സ്‌ മൂന്ന്‌ ഓവര്‍ ബാക്കിനില്‍ക്കേ ഒരു വിക്കറ്റ്‌ നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു. സേവാഗാണ്‌ മാന്‍ ഓഫ്‌ ദ മാച്ച്‌.

ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സിന്‌ വേണ്ടി ഓപ്പണിംഗിനിറങ്ങിയത്‌ സച്ചിനൊപ്പം ഡ്വെയ്ന്‍ സ്മിത്തായിരുന്നു. എന്നാല്‍ ടീമിന്‌ മികച്ച തുടക്കം നല്‍കുന്നതില്‍ ഇത്തവണയും ഓപ്പണര്‍മാര്‍ പരാജയപ്പെട്ടു. സ്കോര്‍ ബോര്‍ഡില്‍ 11 റണ്‍സ്‌ മാത്രമുള്ളപ്പോള്‍ സ്മിത്തിനെ മുംബൈക്ക്‌ നഷ്ടമായി. 12 പന്തില്‍ നിന്ന്‌ ഒരു ബൗണ്ടറിയുള്‍പ്പെടെ 8 റണ്‍സെടുത്ത സ്മിത്തിനെ വാന്‍ ഡര്‍ മെര്‍വിന്റെ പന്തില്‍ ഉമേഷ്‌ യാദവ്‌ പിടികൂടി. സ്കോര്‍ 22-ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും മുംബൈക്ക്‌ നഷ്ടമായി. കഴിഞ്ഞ മത്സരങ്ങളിലെല്ലാം മുംബൈക്ക്‌ വേണ്ടി മികച്ച പ്രകടനം നടത്തിയ ദിനേശ്‌ കാര്‍ത്തിക്കാണ്‌ മടങ്ങിയത്‌. രണ്ട്‌ റണ്‍സെടുത്ത ദിനേശ്‌ കാര്‍ത്തിക്‌ റണ്ണൗട്ടായാണ്‌ മടങ്ങിയത്‌. പിന്നീട്‌ ടെണ്ടുല്‍ക്കര്‍ക്ക്‌ കൂട്ടായി രോഹിത്‌ ശര്‍മ്മ ക്രീസിലെത്തിയതോടെ മുംബൈ മത്സരത്തിലേക്ക്‌ തിരിച്ചെത്തി. ഇരുവരും മികച്ച ഷോട്ടുകളുതിര്‍ത്ത്‌ സ്കോര്‍ മുന്നോട്ടു നീക്കിയതോടെ 8.5 ഓവറില്‍ മുംബൈ സ്കോര്‍ 50-ല്‍ എത്തി. 14.2 ഓവറില്‍ മുംബൈ സ്കോര്‍ 100 കടന്നു. അധികം വൈകാതെ രോഹിത്‌ ശര്‍മ്മ അര്‍ദ്ധസെഞ്ച്വറി പിന്നിട്ടു. 31 പന്തില്‍ നിന്ന്‌ 5 ബൗണ്ടറിയും രണ്ട്‌ സിക്സറുമടക്കമാണ്‌ രോഹിത്‌ 50ലെത്തിയത്‌. തൊട്ടുപിന്നാലെ സച്ചിനും ഈ സീസണിലെ ആദ്യ അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കി. 43 പന്തുകളില്‍ നിന്ന്‌ മൂന്ന്‌ ബൗണ്ടറികളും രണ്ട്‌ സിക്സറുകളുമടക്കാണ്‌ സച്ചിന്‍ 50 തികച്ചത്‌. എന്നാല്‍ 16.2 ഓവറില്‍ സ്കോര്‍ 118-ല്‍ എത്തിയപ്പോള്‍ സച്ചിന്‍ മടങ്ങി. 47 പന്തില്‍ നിന്ന്‌ മൂന്ന്‌ ബൗണ്ടറിയും രണ്ട്‌ സിക്സറുമടക്കം 54 റണ്‍സെടുത്ത സച്ചിനെ ഉമേഷ്‌ യാദവിന്റെ പന്തില്‍ ഡേവിഡ്‌ വാര്‍ണര്‍ പിടികൂടി. പിന്നീട്‌ രോഹിത്‌ ശര്‍മ്മയും കീറണ്‍ പൊള്ളാര്‍ഡും ചേര്‍ന്ന്‌ 19 ഓവറില്‍ സ്കോര്‍ 149-ല്‍ എത്തിച്ചു. ഉമേഷ്‌ യാദവിന്റെ ഈ ഓവറിലെ അവസാന പന്തില്‍ റസ്സലിന്‌ ക്യാച്ച്‌ നല്‍കി രോഹിത്ശര്‍മ്മയും മടങ്ങി. 43 പന്തുകള്‍ നേരിട്ട്‌ അഞ്ച്‌ വീതം ബൗണ്ടറികളും സിക്സറുമടക്കമാണ്‌ രോഹിത്‌ 73 റണ്‍സെടുത്തത്‌. അവസാന ഓവറില്‍ പൊള്ളാര്‍ഡും റായിഡുവും ചേര്‍ന്ന്‌ 12 റണ്‍സ്‌ നേടിയതോടെയാണ്‌ മുംബൈ സ്കോര്‍ 161-ല്‍ എത്തിയത്‌. പൊള്ളാര്‍ഡ്‌ 10 പന്തുകളില്‍ നിന്ന്‌ ഒരു ബൗണ്ടറിയും സിക്സറുമടക്കം 19 റണ്‍സെടുത്തും റായിഡു 2 റണ്‍സെടുത്തും പുറത്താകാതെ നിന്നു. ദല്‍ഹിക്ക്‌ വേണ്ടി ഉമേഷ്‌ യാദവ്‌ 31 റണ്‍സ്‌ വഴങ്ങി രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തി.

162 റണ്‍സ്‌ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി ഡെയര്‍ ഡെവിള്‍സിന്‌ വേണ്ടി ഓപ്പണറായി ഇറങ്ങിയ വീരുവും ക്യാപ്റ്റന്‍ ജയവര്‍ദ്ധനെയും ചേര്‍ന്ന്‌ വെടിക്കെട്ട്‌ തുടക്കമാണ്‌ നല്‍കിയത്‌. കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന്‌ വ്യത്യസ്തമായി സെവാഗ്‌ കത്തിക്കയറിയതോടെ ഫിറോസ്‌ ഷാ കോട്ലയില്‍ തടിച്ചുകൂടിയ കാണികള്‍ ആവേശത്തിലാറാടി. ഏറെക്കാലമായി റണ്ണൊഴുകാതിരുന്ന സെവാഗിന്റെ ബാറ്റില്‍ നിന്ന്‌ അനര്‍ഗളമായി ബൗണ്ടറികളും സിക്സറുകളും ഒഴുകിയതോടെ ദല്‍ഹിയുടെ സ്കോറിംഗിന്‌ റോക്കറ്റ്‌ വേഗം നല്‍കി. ഒപ്പം ജയവര്‍ദ്ധനെയും താണ്ഡവനൃത്തം ആരംഭിച്ചതോടെ മുംബൈ ക്യാപ്റ്റന്‍ പോണ്ടിംഗും ഇതിഹാസതാരം സച്ചിനും തലയില്‍ കൈവച്ചുനില്‍ക്കുകയായിരുന്നു. 4.5 ഓവറില്‍ സ്കോര്‍ 50 കടന്ന ദല്‍ഹി സ്കോര്‍ 10 ഓവര്‍ തികയും മുന്നേ 100 പിന്നിട്ടു.

ഇതിനിടെ സെവാഗ്‌ അര്‍ദ്ധസെഞ്ച്വറി പിന്നിട്ടു. 31 പന്തുകളില്‍ നിന്ന്‌ 6 ബൗണ്ടറിയും രണ്ട്‌ സിക്സറുമടക്കമാണ്‌ സെവാഗ്‌ 50 എത്തിയത്‌. ഏറെ വൈകാതെ ജയവര്‍ദ്ധനെയും അര്‍ദ്ധസെഞ്ച്വറി പിന്നിട്ടു. 34 പന്തില്‍ നിന്നാണ്‌ ജയവര്‍ദ്ധനെ 50ലെത്തിയത്‌. അര്‍ദ്ധസെഞ്ച്വറി പിന്നിട്ടതോടെയാണ്‌ സെവാഗ്‌ കൂടുതല്‍ ആക്രമണകാരിയായത്‌. ഒടുവില്‍ ജയത്തിന്‌ 11 റണ്‍സ്‌ അകലെവച്ചാണ്‌ ഒരു വിക്കറ്റ്‌ വീഴ്‌ത്താന്‍ മുംബൈക്ക്‌ കഴിഞ്ഞത്‌. 43 പന്തില്‍ നിന്ന്‌ എട്ട്‌ ബൗണ്ടറിയും ഒരു സിക്സറുമടക്കം 59 റണ്‍സെടുത്ത ജയവര്‍ദ്ധനയെ മലിംഗ വിക്കറ്റിന്‌ മുന്നില്‍ കുടുക്കി. പിന്നീട്‌ 7 റണ്‍സെടുത്ത വാര്‍ണറെ ഒപ്പം നിര്‍ത്തി 17-ാ‍ം ഓവറിലെ അവസാന പന്തില്‍ ബൗണ്ടറിയടിച്ച്‌ സെവാഗ്‌ ഡെയര്‍ ഡെവിള്‍സിന്റെ കന്നി വിജയം പൂര്‍ത്തിയാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

Kerala

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

Kerala

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.