വെള്ളൂത്തുരുത്തി: ക്ഷേത്രങ്ങള്‍ ഭാരതീയ സംസ്കാരത്തെ പ്രദാനം ചെയ്യുന്ന കേന്ദ്രങ്ങള്‍ ആകണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടന സെക്രട്ടറി കെ.പി.ഹരിദാസ് പറഞ്ഞു. വെള്ളൂത്തുരുത്തി ശ്രീഭഗവതീക്ഷേത്രത്തിലെ തിരുവുത്സവതോടനുബന്ധിച്ചു നടന്ന നമസ്കാര മണ്ഡപത്തിന്റെ ശിലാന്യസതോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചാണ് ആ ഗ്രാമത്തിന്റെ സംസ്കാരം രൂപപ്പെടുന്നത്.അതിനാല്‍ ക്ഷേത്രങ്ങള്‍ സാംസ്കാരിക കേന്ദ്രങ്ങള്‍ ആയി ഉയരണം. ഹൈന്ദവ സംസ്കാരം യുവതലമുറയ്ക്ക് പകര്‍ന്നു നല്കാന് മതപാഠശാലകളും ബാലഗോകുലങ്ങളും അതാത് ക്ഷേത്രസമിതികളും മുന്‍കൈ എടുക്കണം. നല്ല സേവന പ്രവര്‍ത്തനങ്ങളും സമിതികള്‍ നടത്തണം.
ക്ഷേത്രസംസ്കാരത്തിലും പൈതൃകത്തിലും വിശ്വാസമില്ലാത്തവര്‍ നമ്മുടെ ക്ഷേത്രങ്ങളെ ഭരിച്ചു മുടിക്കുകയാണ്. ക്ഷേത്രഭരണം വിശ്വാസികളായ ഹൈന്ദവ സമൂഹം ഏറ്റെടുക്കണം. ക്ഷേത്രങ്ങളിലെ അമിതമായ ധൂര്‍ത്ത് നിര്‍ത്തണം. വിശ്വാസങ്ങളെ തകര്‍ത്ത് ഹൈന്ദവ സംസ്കാരത്തെ തകര്‍ക്കാനാണ് ചിലരുടെ ശ്രമം. അതിനാല്‍ ഒരു ക്ഷേത്ര വിമോചന പ്രസ്ഥാനം ആരംഭിക്കേണ്ടതിന്റെ സമയം സമാഗതമായിരിക്കുന്നു. ആഡംബരതിന്റെയും ധൂര്‍ത്തിന്റെയും പിന്നാലെ പോകുന്ന സമൂഹമായി നാം അധഃപതിച്ചതായി അദ്ദേഹം പറഞ്ഞു. വെള്ളൂത്തുരുത്തി ദേവസ്വം സെക്രട്ടറി എം.ജി.സുരേഷ്കുമാര്‍ സ്വാഗതം ആശംസിച്ചു. ദേവസ്വം വൈസ് പ്രസിഡന്റ് പി.ഇ. ഗോപിനാഥന് നായന് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സി.പി.വാസുക്കുട്ടന് ആശംസ അര്‍പ്പിച്ചു. ദേവസ്വം ജോ.സെക്രട്ടറി എം.പി.രാധാകൃഷ്ണന് കൃതജ്ഞത രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: