ഇന്നത്തെ സമൂ ഹം ശാസ്ത്രവും ലോ കരാജ്യങ്ങളുമറിയാത്തവരെ അജ്ഞാനിയെന്ന് വിളിക്കും. പ ണ്ഡിതന്മാര് വേദോപനിഷത്തുക ളറിയാത്തവരെ അജ്ഞാനിയെന്ന് പരിഹസിക്കും. അവരെ സംബന്ധിച്ച് അറിവാര്ജ്ജിക്കുന്നതിലൂടെ വേണം ഈ അജ്ഞാനമകറ്റാന്. അതുകൊണ്ട് പു സ്തകം പഠിച്ചാല്‍ എല്ലാമായി എന്ന് ജനം വിചാരിക്കുന്നു. വായിച്ചെങ്കിലും തലയില്‍ കയറ്റിയാല്പ്പിന്നെ അത് നാലാളോട് പറഞ്ഞ് നടക്കാനാണ് നോക്കുന്നത്. പറയുക, മാത്രമല്ല, പഠിപ്പിക്കാനും തുടങ്ങുന്നു. പ്രസംഗിക്കാന്‍ ആരംഭിക്കുന്നു. അവരുടെ പാണ്ഡിത്യത്തെ അന്യര്‍ പുകഴ്ത്തിക്കാണാനാഗ്രഹിക്കുന്നു. അവര്‍ക്ക് എന്തിനെക്കുറിച്ചും അഭിപ്രായമുണ്ട്. അത് അറിവുള്ളവരുടെ വാക്കായി മറ്റുള്ളവര്‍ അംഗീകരിക്കണമെന്നവര്ക്ക് നിര്‍ബന്ധമുണ്ട്. അഹങ്കാരത്തിന്റെ ആ തൈ പിഴുതുമാറ്റാന്‍ അന്ന് എളുപ്പമായിരുന്നു. ഇന്നത് വന്മരമായി വളര്‍ന്നിരിക്കുന്നു. അതിനെ വേരോടെ നശിപ്പിക്കുക ദുഷ്കരമാണ്. പാറപോലെ ഉറച്ചുകഴിഞ്ഞ അഹങ്കാരത്തെ തകര്‍ക്കാന്‍ എളുപ്പമല്ല.
– മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: