Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലീഗ്‌ എതിര്‍പ്പ്‌ ഉപേക്ഷിക്കുന്നു; ഗുരുവായൂര്‍ തിരുന്നാവായ റെയില്‍പ്പാത യാഥാര്‍ത്ഥ്യമാകും

Janmabhumi Online by Janmabhumi Online
Apr 9, 2013, 09:00 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

മലപ്പുറം: ഒടുവില്‍ ഗുരുവായൂര്‍ തിരുന്നാവായ റെയില്‍പ്പാത യാഥാര്‍ത്ഥ്യമാകാന്‍ വഴി തെളിയുന്നു. സ്ഥലം ഏറ്റെടുക്കുന്നതിനെ ചൊല്ലി നിലനിന്നിരുന്ന എതിര്‍പ്പുകള്‍ പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം സജീവമായി ഇടപെടാന്‍ തീരുമാനിച്ചതോടെയാണ്‌ പാത യാഥാര്‍ത്ഥ്യമാകാന്‍ വഴിയൊരുങ്ങുന്നത്‌. നിര്‍ദ്ദിഷ്ട ഗുരുവായൂര്‍ – തിരുന്നാവായ റെയില്‍പ്പാത പദ്ധതി പ്രഖ്യാപിച്ചിട്ട്‌ പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും ഇതുവരെയും നടപടികള്‍ ഒന്നും തുടങ്ങിയിരുന്നില്ല. ആരംഭഘട്ടത്തില്‍ പാതക്കായി അനുവദിച്ച തുക സര്‍ക്കാരിന്റെ അനാസ്ഥമൂലം നഷ്ടമാകുകയും ചെയ്തിരുന്നു.

പാതക്ക്‌ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ പ്രാദേശിക മുസ്ലീംലീഗ്‌ നേതൃത്വം രംഗത്തെത്തിയതാണ്‌ പാത വൈകാന്‍ ഇടയായത്‌. ലീഗ്‌ നേതാവായ ഇ. അഹമ്മദ്‌ റെയില്‍വേ വകുപ്പ്‌ സഹമന്ത്രിയായിട്ടും പ്രശ്നം പരിഹരിക്കാന്‍ ആയില്ല. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള എതിര്‍പ്പുകള്‍ പരിഹരിക്കാന്‍ ഉദ്ദേശിച്ച്‌ സ്ഥലം ഉടമകളുടെ യോഗം ജില്ലാ കളക്ടര്‍ വെള്ളിയാഴ്ച വിളിച്ചുചേര്‍ത്തിട്ടുണ്ട്‌. പദ്ധതിയോടുള്ള രൂക്ഷമായ എതിര്‍പ്പില്‍ നിന്ന്‌ മുസ്ലീംലീഗ്‌ പിന്‍മാറിയതായാണ്‌ സൂചന. അതുകൊണ്ടാണ്‌ കളക്ടര്‍ക്ക്‌ ഇത്തരമൊരു യോഗം വിളിച്ചുചേര്‍ക്കാന്‍ തന്നെ കഴിഞ്ഞത്‌. 12 ന്‌ നടക്കുന്ന യോഗത്തില്‍ തൃശ്ശൂര്‍ – മലപ്പുറം ജില്ലകളിലെ സ്ഥലം ഉടമകള്‍ക്ക്‌ പങ്കെടുക്കാവുന്നതാണ്‌. മലപ്പുറം കളക്ട്രേറ്റിലാണ്‌ യോഗം.

ആദ്യഘട്ടത്തില്‍ താനൂര്‍ – ഗുരുവായൂര്‍ പാതയാണ്‌ ഉദ്ദേശിച്ചിരുന്നത്‌. ഒ രാജഗോപാല്‍ റെയില്‍വേ മന്ത്രിയായിരുന്നപ്പോഴാണ്‌ പദ്ധതി നടപ്പാക്കാന്‍ തീരുമാനമായത്‌. പിന്നീടിത്‌ തിരൂര്‍ – ഗുരുവായൂര്‍ എന്നാക്കി. വീണ്ടും ചുരുക്കി തിരുന്നാവായ ഗുരുവായൂര്‍ എന്നാക്കുകയായിരുന്നു. പാത യാഥാര്‍ത്ഥ്യമായാല്‍ കൊച്ചിയില്‍ നിന്ന്‌ മലബാറിലേക്കുള്ള റെയില്‍വേ ദൂരം വളരെ കുറയും. ഇപ്പോള്‍ തന്നെ നിലവിലുള്ള എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിന്‍ തിരൂര്‍വരെയോ, കോഴിക്കോട്‌ വരെയോ നീട്ടിയാല്‍ അത്‌ മലബാറിലേക്കുള്ള യാത്രക്കാര്‍ക്ക്‌ വലിയ അനുഗ്രഹമാകും.

വടക്കന്‍ കേരളത്തില്‍ നിന്ന്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തീര്‍ത്ഥാടനത്തിന്‌ എത്തുന്ന ഭക്തര്‍ക്കും ഇത്‌ സൗകര്യപ്രദമാകും. മലബാര്‍ ട്രെയിനുകള്‍ക്ക്‌ ഇപ്പോള്‍ ഷൊര്‍ണ്ണൂര്‍ വഴി കടുന്നുപോകുന്നതുമൂലം ഒട്ടേറെ സമയം നഷ്ടമാകുന്നുണ്ട്‌. നിര്‍ദ്ദിഷ്ട ഗുരുവായൂര്‍ പാത യാഥാര്‍ത്ഥ്യമായാല്‍ ഇത്‌ ഒഴിവാക്കാം. മലപ്പുറം ജില്ലയുടെ വികസനത്തിനും പാത ഏറെ ഗുണം ചെയ്യും. ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന എതിര്‍പ്പ്‌ ഒഴിവാക്കി പാത നിര്‍മ്മാണവുമായി സഹകരിക്കാന്‍ ലീഗ്‌ നേതൃത്വം തയ്യാറാകുന്നത്‌ ശുഭസൂചകമാണ്‌.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന് വീണ്ടും യുനെസ്‌കോ അംഗീകാരം

India

ചെന്നൈയിൽ ചരക്ക് തീവണ്ടിക്ക് തീപിടിച്ചു; 5 ബോഗികളിൽ തീ പടരുന്നു, ട്രെയിനുകൾ റദ്ദാക്കി

News

ഷാങ്ഹായ് സമ്മേളനം: ഇന്ത്യന്‍ വിദേശകാര്യമന്ത്രി ചൈനയിലേക്ക്; പങ്കെടുക്കുന്നത് അഞ്ച് വര്‍ഷത്തിന് ശേഷം

News

ശത്രുരാജ്യങ്ങളുടെ ചങ്കിടിപ്പ് ഇനി കൂടും…. അസ്ത്ര മിസൈല്‍ പരീക്ഷണം വിജയം

World

കോംഗോയിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരർ വീണ്ടും കൊലക്കത്തിയുമായിറങ്ങി ; സ്ത്രീകൾ ഉൾപ്പെടെ 66 പേരെ വെട്ടിക്കൊലപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഉത്തരകൊറിയയ്‌ക്കെതിരെ സൈനിക സഖ്യം രൂപീകരിച്ചാൽ പ്രതിരോധിക്കും ; യുഎസിനും ദക്ഷിണ കൊറിയയ്‌ക്കും മുന്നറിയിപ്പ് നൽകി റഷ്യ

സൗത്ത് കാലിഫോർണിയയിൽ കുടിയേറ്റക്കാർ ഒളിച്ചിരുന്നത് കഞ്ചാവ് പാടങ്ങളിൽ ; പോലീസ് റെയ്ഡിൽ ഒരാൾ കൊല്ലപ്പെട്ടു , 200 പേർ അറസ്റ്റിൽ

പലസ്തീൻ ആക്ഷൻ എന്ന ഭീകര സംഘടനയെ പിന്തുണച്ച് ബ്രിട്ടനിലുടനീളം പ്രകടനങ്ങൾ ; ലണ്ടനിൽ 42 പേർ അറസ്റ്റിലായി

ജോണ്‍ നിര്‍മിച്ച ചുണ്ടന്‍ വള്ളം നീറ്റിലിറക്കിയപ്പോള്‍ (ഇന്‍സെറ്റില്‍ ജോണ്‍)

കുമരകത്തിന്റെ ഓളപ്പരപ്പില്‍ ഇനി ചെല്ലാനത്തിന്റെ ഫൈബര്‍ ചുണ്ടന്‍ വള്ളവും

വിഷക്കൂണുകളും ഭക്ഷ്യയോഗ്യമായ കൂണുകളും എങ്ങനെ തിരിച്ചറിയാം?

മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ മാലപ്പടക്കം എറിഞ്ഞു: സിപിഎം പ്രവർത്തകനായ അഷ്റഫ് കസ്റ്റഡിയിൽ

പ്രശസ്ത തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും കനത്ത മഴ: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രധാന കാര്യങ്ങൾക്കെല്ലാം അഗ്നിയെ സാക്ഷിയാക്കുന്നു: സൂര്യന്റെ പ്രതിനിധിയായ അഗ്നിയുടെ വിശേഷങ്ങൾ അറിയാം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു. രാജീവ് ചന്ദ്രശേഖര്‍ സമീപം

അമിത് ഷാ രാജരാജേശ്വര ക്ഷേത്രദര്‍ശനം  (ചിത്രങ്ങളിലൂടെ)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies