വൈക്കം: വടക്കുപുറത്തു പാട്ടിന്റെ ചടങ്ങാണ് കളമെഴുത്ത്. ക്ഷേത്രത്തിന്റെ വടക്കേ തിരുമുറ്റത്ത് ഏകദേശം രണ്ടായിരം ചതുരശ്രഅടി വലിപ്പമുള്ള നെടുപുര കെട്ടി മറച്ച് പന്ത്രണ്ട് ദിവസം പഞ്ചവര്‍ണ്ണങ്ങളാല്‍ ദേവിയുടെ വിവിധ ഭാഗങ്ങളില്‍ കളമെഴുതി പാട്ടും വിശേഷാല്‍ പൂജകളും നടത്തുന്നതാണ് പ്രധാന ചടങ്ങ്. പുതുശ്ശേരി കുറുപ്പന്മാര്ക്കാണ് കളം എഴുതുന്നതിനുള്ള അവകാശം. അരിപ്പൊടി, മഞ്ഞള്‍പ്പൊടി, വാകപ്പൊടി, ഉമിക്കരി, അട്ടം എന്നിവയാണ് കളമെഴുതുന്നതിന് ഉപയോഗിക്കുന്നത്.
ആദ്യഘട്ടം നാലുദിനങ്ങളില്‍ ആയിരം ചതുരശ്രഅടി വലിപ്പമുള്ള പീഠത്തിലിരിക്കുന്ന എട്ട് കൈകളുള്ള ഭദ്രകാളിയുടെ രൂപമാണ് വരയ്ക്കുന്നത്. കളത്തിന്റെ വലതുഭാഗം ദേവീചൈതന്യവും(നന്മ) ഇടതുഭാം അസുരചൈതന്യവുമാണ്(തിന്മ). വലതുഭാഗത്തെ ആയുധങ്ങള്‍ മൂര്‍ച്ചയുള്ളതും ഇടതുഭാഗത്തെ ആയുധങ്ങള്‍ മൂര്‍ച്ചയില്ലാത്തതുമാണ് എട്ട് കൈകളുള്ള കളം വരയ്ക്കുന്നതിന് എട്ട്മണിക്കൂര്‍ സമയവും പന്ത്രണ്ടുപേരുടെ പ്രയത്നവും ആവശ്യമാണ്.
കോടിയര്‍ച്ചനയില്‍ ഇന്ന് രാവിലെ 5ന് കലശപൂജ, 5.30നും 9നും കോടിയര്‍ച്ചന, രാവിലെ 8ന് കലശാഭിഷേകം, വൈകിട്ട് 5ന് കോടി അര്‍ച്ചന, 7.30ന് വാരം ഇരിക്കല്‍, ദേവസ്തുതി എന്നിവയും തിരുവരങ്ങില്‍ ഉച്ചയ്ക്ക് 2മുതല്‍ അഷ്ടപദിക്കച്ചേരി, വൈകിട്ട് 3ന് സംഗീതക്കച്ചേരി, 7.30ന് കുമാരി വൈക്കം വിജയലക്ഷ്മിയുടെ ഗായത്രിവീണക്കച്ചേരി. 9.30ന് സംഗീതസദസ്സ് എന്നിവയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: