കുറവിലങ്ങാട്: ദുരുഹ സാഹചര്യത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കുര്യനാട് മരോട്ടിയ്ക്കതടത്തില്‍ രാമചന്ദ്രന് നായരുടെ (ഐസ്ചന്ദ്രന് 55) മരണവുമായി ബന്ധപ്പെട്ട് ഭാര്യ സരോജിനി (തങ്കമ്മ 50)യെ കുറവിലങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടുകൂടി വീട്ടിലെ കിടപ്പുമുറിയില്‍ കട്ടിലിനടിയില്‍ അത്യാസന നിലയില്‍ കിടക്കുകയാണെന്നാണ് സരോജിനി സമീപവാസികളെ അറിയിച്ചത്. സമീപവാസികളെ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയവര്‍ കണ്ടത്, കട്ടിലിനടിയില്‍ തറയില്‍ കമഴ്ന്നു, കൈയ്യില്‍ കയറുമായി മരിച്ചു കിടക്കുന്ന രാമചന്ദ്രനെയാണ് കണ്ടത്. നാട്ടുകാര്‍ പോലീസില്‍ അറിയിച്ചതിനെതുടര്‍ന്ന് സ്ഥലത്ത് എത്തിയ കുറവിലങ്ങാട് പോലീസ് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലാണ് ഭാര്യ സരോജിനിയ്ക്ക് മരണവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. പൊലീസ് പറയുന്നതിങ്ങനെ: ഏതാനും കുറെ നാളുകളായി സരോജിനിയും, ഭര്‍ത്താവും കുടുംബകലഹം പതിവായിരുന്നു. ഇതിനുമുമ്പ് സരോജിനി ഭര്‍ത്താവിന്റെ കൈ തല്ലിയൊടിച്ചിരുന്നു. സംഭവദിവസം അമിതമായി മദ്യപിച്ച് വീട്ടിലെത്തിയ രാമചന്ദ്രന് ഭാര്യയുമായി വഴക്കുണ്ടാക്കിയശേഷം രാത്രി 9.30 ഓടുകൂടി ഉറങ്ങാന്‍ കിടന്നിരുന്നു. ഈ സമയത്താണ് ഉറങ്ങിക്കിടന്ന രാമചന്ദ്രന്രെ കഴുത്തില്‍ പ്ലാസ്റ്റിക് കയറിട്ടുമുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. കൂടാതെ രാമചന്ദ്രന്രെ പുറത്ത് നിരവധി തവണ ചവിട്ടുകയും ചെയ്തിരുന്നു. രാമചന്ദ്രന്റെ നിരന്തരമായ പീഢനം മൂലമാണ് കൊലനടത്തിയതെന്ന് സരോജിനി പൊലീസിനോട് സമ്മതിച്ചു. എന്നാല്‍ സംഭവദിവസം രണ്ടുമുറിയിലായി കിടന്നിരുന്ന സരോജിനി രാത്രിയില്‍ രാമചന്ദ്രന് കിടന്നിരുന്ന മുറിയില്‍ എന്തോ ശബ്ദം കേട്ട് വന്ന് നോക്കിയപ്പോള്‍ നിലത്തുകിടക്കുന്നതായിട്ടാണ്, സ്റ്റേഷനില്‍ നേരിട്ടെത്തി, പൊലീസിന് മൊഴി നല്‍കിയത്. ഈ മൊഴിയാണ് പൊലീസിനെ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് പ്രേരിപ്പിച്ചതും സരോജിനിയെ വിശദമായി ചോദ്യം ചെയുവാന്‍ പൊലീസിനെ പ്രേരിപ്പിച്ചതും. കൂടാതെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രാമചന്ദ്രന്റെ കഴുത്തില്‍ കയറുമുറുകിയാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനുമുമ്പ് ആത്മഹത്യാശ്രമങ്ങള്‍ അഭിനയിച്ചിട്ടുള്ള രാമചന്ദ്രന് ആത്മഹത്യ ചെയ്തതുമാവമെന്നുള്ള പ്രചരണം നടത്തുവാനുള്ള ശ്രമമാണ് ഭാര്യ നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ദര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ആത്മഹത്യ നടത്തിയതിനുള്ള തെളിവുകളൊന്നും കണ്ടെത്താത്തതും ഭാര്യയ്ക്ക് വിനയായി. സരോജിനി അന്നേ ദിവസം ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കി. കൂടാതെ രാമചന്ദ്രന്രെ മരണവുമായി ബന്ധപ്പെട്ട് നാട്ടുകാരിലാരെങ്കിലും കൊലപാതകം നടത്തുവാന്‍ സഹായിച്ചിട്ടുണ്ടോ എന്നുള്ള സംശയം പൊലീസ് തള്ളികളഞ്ഞിട്ടില്ല. വീടിനും, വീടിനു പരിസരത്തുമുള്ള രാമചന്ദ്രനും, സരോജിനിയുടെയും അടുത്ത് ബന്ധമുള്ളവരെ വിശദമായ ചോദ്യം ചെയ്യലിന് വിധയരാക്കുമെന്ന് ഏറ്റുമാനൂര്‍ സിഐ ഷാജു ജോസഫ് പറഞ്ഞു. അന്വേഷണത്തിന് കോട്ടയം ഡിവൈഎസ് പി.വി.അജിത്ത്, ഏറ്റുമാനൂര്‍ സിഐ ഷാജു ജോസഫ്, കുറവിലങ്ങാട് എസ്ഐമാരായ കെ എന്‍.ഷാജിമോന്‍, എസ്.ജിനചന്ദ്രന്, അഡീഷണല്‍ എസ്ഐ അക്ബര്‍, സിനീയര്‍ സിവില്‍ ഓഫിസര്‍ ദിനേശന് എന്നിവരാണ് മേല്‍നോട്ടം വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: