കോട്ടയം:മതതീവ്രവാദികളുടെ കേന്ദ്രമായി കുമ്മനം-താഴത്തങ്ങാടി ഭാഗം മാറുന്നതായി ആക്ഷേപമുയരുന്നു. കോട്ടയം സിഎംഎസ് കോളേജ് കേന്ദ്രീകരിച്ചുള്ള തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ഉറവിടവുംകുമ്മനം-താഴത്തങ്ങാടി ഭാഗമാണെന്നാണ് സൂചന. കുമ്മനം പ്രദേശത്ത് വന്‍തോതില്‍ ആയുധശേഖരവും പരിശീലന പ്രവര്‍ത്തനങ്ങളും നടക്കുന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നു.രാത്രികാലങ്ങളില്‍ കുമ്മനം, കുളപ്പുര, അറവുപുഴ പ്രദേശങ്ങളില്‍ പലരും പുറത്തുനിന്നും വന്നു പോകുന്നതായി നാട്ടുകാര്‍ പറയുന്നു. ഇവിടെ വന്‍തോതില്‍ പണവും കൈമാറുന്നതായി സംശയിക്കപ്പെടുന്നു.
മുസ്ലീംങ്ങളല്ലാത്തവര്‍ ആപത്ശങ്കയോടെയാണ് ഇവിടെ ജീവിക്കുന്നതെന്നും, നിഷ്പക്ഷരായ മുസ്ലീംങ്ങളും ഭയപ്പെട്ടാണ് കഴിയുന്നതെന്നും നാട്ടുകാര്‍ പറയുന്നു.മതസൗഹാര്‍ദ്ദത്തിന്റെ ഈറ്റില്ലമായിരുന്ന കുമ്മനത്ത് വര്‍ഗ്ഗീയ ശക്തികളുടെ കടന്നു കയറ്റം ആശങ്കയോടെയാണ് പൊതുസമൂഹം കാണുന്നത്. പകല്‍പ്പോലും കൂട്ടംകൂട്ടമായി നടക്കുന്ന ഇവരെപ്പറ്റി അന്വേഷിക്കുന്നവരെ കൈകാര്യം ചെയ്യുമെന്നതിനാല്‍ ഇതര മതസമൂഹം ഭയത്തോടെയാണ് ഇവിടെ ജീവിക്കുന്നത്. കുമ്മനം മുസ്ലീംപള്ളി പ്രശ്നവും, സിപിഎം ഓഫീസ് ആക്രമണം, സംക്രാന്തിവെട്ടുകേസ്, എസ്എഫ്ഐ-എബിവിപി പ്രവര്‍ത്തകരെ ആക്രമിക്കുന്നതടക്കം പല കേസുകളിലെയും പ്രതികള്‍ ഇവിടെ സൈ്വര്യവിഹാരം നടത്തുകയും വീരചരിതം വിളമ്പി ചെറുപ്പക്കാരെ കൂടെക്കൂട്ടുകയും ചെയ്യുന്നുണ്ട്.
ഇനിയും പോലീസ് നിഷ്ക്രിയത്വം തുടര്‍ന്നാല്‍ മുസ്ലീംങ്ങള്‍ അല്ലാത്തവരുടെ ജീവന് അപകടത്തിലാകുമെന്നാണ് ജനസംസാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: