കോട്ടയം: കുമ്മനത്ത് സിപിഎം ഗുണ്ടകളുടെ അക്രമത്തില്‍ 4 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ചെങ്ങളം അറുപറ പടിഞ്ഞാറെ തയ്യില്‍ ജിനീഷ് (28), സഹോദരന് സുരേഷ്, അറുപറ സ്വേശികളായ സന്തോഷ്, സന്ദീപ് എന്നിവരെ ഗുരുതര പരിക്കുകളോടെ ജില്ലാ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് അക്രമം. മദ്യപിച്ചെത്തിയ സിപിഎം ഗുണ്ടകള്‍ യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ജിനീഷിന്റെ തലക്ക് ഗുരുതരമായ പരിക്കേറ്റു. തോണ്ടമ്പ്രാലില് അടുത്തിടെ 50ഓളം കുടുംബങ്ങള്‍ സിപിഎമ്മില്‍നിന്നും ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണം.
അക്രമത്തില്‍ പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ എത്തിയ ഇവരെ ജീപ്പിലെത്തിയ അക്രമി സംഘം ആശുപത്രിയില്‍ കയറി മര്‍ദ്ദിച്ചു. സംഭവം അറിഞ്ഞെത്തിയ പോലീസുകാരണ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ രക്ഷിച്ചത്. സിപിഎം നേതാക്കളുടെ അറിവോടെയാണ് അക്രമം ആസൂത്രണം ചെയ്തത്. സിപിഎം നേതാക്കളുടെ അഴിമതിയിലും സദാചാര വിരുദ്ധമായ നടപടിയിലും പ്രതിഷേധിച്ചാണ് ഇവര്‍ പാര്‍ട്ടി വിട്ടത്. അക്രമികള്‍ക്കെതിരെ വധശ്രമത്തിന് കേസ്സെടുക്കണമെന്ന് ബിജെപി, ആര്‍എസ്എസ്, ഹിന്ദു ഐക്യവേദി നേതാക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധയോഗം സേവാഭാരതി ജില്ലാ സെക്രട്ടറി എം.എസ്. മനു ഉദ്ഘാടനം ചെയ്തു. കുമ്മനം ഹരി, രഘു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: