ചങ്ങനാശ്ശേരി: പെരുന്നയിലെ തീയറ്ററിന് സമീപത്തായി ഒഴിഞ്ഞു കിടക്കുന്ന വീട് കേന്ദ്രമാക്കി ലഹരിമരുന്ന് കുത്തിവയ്പ്പ് സംഘം പ്രവര്‍ത്തിക്കുന്നതായും ദിവസേന വൈകുന്നേരങ്ങളില്‍ അനേകം യുവാക്കള്‍ ഇവിടെ എത്തുന്നതായും പരാതിയുണ്ട്. ആലപ്പുഴയില്‍ നിന്നെത്തുന്ന സംഘമാണ് ലഹരിമരുന്ന് കുത്തിവയ്പ് നടത്തുന്നതെന്നറിയുന്നു.
വൈകുന്നേരം ആറുമണിക്കുശേഷം അപരിചിതരായ യുവാക്കള്‍ ഇവിടെ കറങ്ങി നടക്കുന്നത് നിരവധി തവണ പോലീസില്‍ അറിയിച്ചിട്ടും അന്വേഷണമില്ലെന്നും പറയുന്നു. പെരുന്നയിലുള്ള വ്യാപാരസ്ഥാപനങ്ങള്‍ക്ക് പിന്നില്‍ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിലേക്കുള്ള ഗേറ്റ് അടയ്ക്കാറേയില്ല. രാത്രിയില്‍ ഇവിടെ മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയും അനാശാസ്യപ്രവര്‍ത്തനങ്ങളുടെ താവളമായി മാറിയിരിക്കുകയാണ്. സമീപത്തെ ഐടിഐ വിദ്യാര്‍ത്ഥികളും കോളേജ് വിദ്യാര്‍ത്ഥികളും ലഹരിമരുന്നു കുത്തിവയ്പു സംഘവുമായി സഹവര്‍ത്തിത്തം നടത്താറുള്ളതായും സമീപവാസികള്‍ പറയുന്നു. ഇതിനെക്കുറിച്ച് പോലീസ് അന്വേഷണം ഊര്ജ്ജിതപ്പെടുത്തണമെന്നുള്ള ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: