കോട്ടയം: നടപ്പുസാമ്പത്തികവര്‍ഷം അവസാനിക്കാറായിട്ടും പദ്ധതിനിര്‍വഹണം എങ്ങുമെത്തിയില്ല. പദ്ധതിനിര്‍വഹണത്തില്‍ തദ്ദേശസ്വയംഭരണവകുപ്പ് കടുത്ത അനാസ്ഥയാണ് കാണിക്കുന്നത്.
രണ്ടായിരത്തോളം പദ്ധതികളിലായി നാനൂറ് കോടിരൂപയിലേറെയാണ് നടപ്പുസാമ്പത്തികവര്‍ഷം ചെലവഴിക്കേണ്ടത്. 36 ശതമാനം മാത്രമാണ് പദ്ധതിയിനത്തില്‍ ചെലവഴിച്ചത്.
ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നീ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ മുഖേന ഉല്പാദന മേഖല, പശ്ചാത്തല മേഖല, സേവന മേഖല എന്നിങ്ങനെ മേഖലകള്‍ തരംതിരിച്ചാണ് പദ്ധതിക്കായി പണം അനുവദിക്കുന്നത്. കാര്‍ഷികമേഖലയെ പുഷ്ടിപ്പെടുത്തുന്നതിനായി ഉല്പാദന മേഖലയില്‍ പണം നീക്കിവയ്ക്കണമെന്ന് നിബന്ധന ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഉല്പാദന മേഖലയ്ക്ക് പണം നീക്കി വെക്കണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ എടുത്തുമാറ്റി. ഉല്പാദന മേഖലയിലെ പണം ചെലവഴിക്കാനാണ് ബുദ്ധിമുട്ട്. എന്നാല്‍ ഉല്പാദന മേഖലയ്ക്ക് പണം നീക്കിവെക്കാതെ റോഡിന് മുന്‍തൂക്കം നല്കിയ നടപ്പുസാമ്പത്തികവര്‍ഷത്തില്‍ ഇതുവരെ 36ശതമാനം മാത്രമാണ് ചെലവഴിച്ചത്.
മോണിറ്ററിംഗ് സംവിധാനവും വര്‍ക്കിംഗ് ഗ്രൂപ്പുകളും ബ്ലോക്ക് ലെവല്‍ ടെക്നിക്ക് കമ്മറ്റിയും എടുത്തുമാറ്റി പദ്ധതി നിര്‍വഹണം എളുപ്പമാക്കിയിട്ടും പണം ചെലവഴിക്കുന്ന കാര്യത്തില്‍ പഞ്ചായത്തുകള്‍ വിമുഖത കാണിക്കുകയാണ്. 75 ഗ്രാമപഞ്ചായത്തുകളിലും 11 ബ്ലോക്ക് പഞ്ചായത്തുകളിലും 4 മുനിസിപ്പാലിറ്റികളിലുമായി കോടികളുടെ പദ്ധതികളാണ് നടപ്പിലാക്കാതെ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: