മുണ്ടക്കയം: നഗരമദ്ധ്യത്തില്‍ ഹോട്ടലിലെ കക്കൂസ് മാലിന്യം ഓടയിലൂടെ മണിമലയാറ്റിലേക്ക് ഒഴുക്കുന്നതായി പരാതി. മുണ്ടക്കയം ടൗണിലാണ് ഈ നിയമലംഘനം നടക്കുന്നത്.
പോലീസ്, പഞ്ചായത്ത്, ആരോഗ്യവകുപ്പ് എന്നീ ഉദ്യോഗസ്ഥരെ നോക്കുകുത്തിയാക്കി ടൗണിലെ എയ്ഡ്പോസ്റ്റിനോടു ചേര്‍ന്നുള്ള ഹോ ട്ടല് ഉടമയാണ് നിയമങ്ങള്‍ കാറ്റില്‍ പറത്തി ഈ രീതിയില്‍ കക്കൂസ് മാലിന്യം ആറ്റിലേക്ക് ഒഴുക്കുന്നത്.
കൊല്ലം-തേനി ദേശീയപാതയുടെ ഇരുവശങ്ങളും വീതി കൂട്ടുന്നതിന്റെ ഭാഗമായിട്ട് ഓവുചാലുകള്‍ മാന്തി വന്നപ്പോള്‍ ആണ് ഇത് പുറംലോകം അറിയുന്നത്. ഹോട്ടലിന്റെ സമീപത്തൂടെ ഒഴുകുന്ന ഓവുചാലില്‍ കക്കൂസ് മാലിന്യം എത്തുന്ന വിധത്തില്‍ ഓവുചാലിലാണ് ഫൈബറിന്റെ കക്കൂസ് ടാങ്ക് വച്ചിരിക്കുന്നത്.
ഇത് നിറയുമ്പോള്‍ വിസ ര്‍ജ്യം ഓവുചാലിലൂടെ മണിമലയാറ്റിലേയ്ക്കാണ് എത്തുന്നത്. മുന്‍കാലങ്ങളില്‍ ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിന്റെ ഈ ഹോ ട്ടലിനെതിരെ വൃത്തിയില്ലാത്ത സ്ഥലത്ത് ആഹാരം പാകം ചെയ്യുന്നതിനും തുടങ്ങി നിരവധി കുറ്റങ്ങള്‍ക്ക് പിഴ ഈടാക്കിയതുമാണ്.
ഓവുചാലില്യില് ടാങ്ക് വച്ചിരിക്കുന്നത് കണ്ട നാട്ടുകാരും മാധ്യമപ്രവര്‍ത്തകരും സ്ഥലത്തെത്തിയപ്പോള്‍ ഹോട്ടല്‍ ഉടമ ജീവനക്കാരെക്കൊണ്ട് ടാങ്ക് എടുത്തുമാറ്റുവാന്‍ ശ്രമിച്ചെങ്കിലും ഇത് നാട്ടുകാര്‍ തടയുകയായിരുന്നു.
ഈ ഓവുചാലിലേയ്ക്ക് പ്രവേശിക്കുവാന്‍ ഹോട്ടലിനുള്ളില്‍ നിന്നും പ്രത്യേകം വഴിയുമുണ്ട്. ഈ വഴിയിലൂടെ ഹോട്ടലിലെ മറ്റുമാലിന്യങ്ങളും ഈ ഓടയിലേയ്ക്കാണ് ഒഴുക്കുക. മുണ്ടക്കയം പരിസരപ്രദേശത്തേയ്ക്ക് കുടിവെള്ളം എത്തിക്കുന്ന ടാങ്ക് മണിമലയാറ്റിലാണ് വച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: