ജയ്പ്പൂര്‍: ശിവസേന നേതാവായിരുന്ന ബാല്‍ താക്കറെ, മാര്‍ക്സിസ്റ്റ് ബുദ്ധിജീവി ദേവപ്രസാദ് ബരോഖ് എന്നിവരുള്‍പ്പെടെ കഴിഞ്ഞവര്‍ഷം അന്തരിച്ച പ്രമുഖര്‍ക്ക് ആര് എസ് എസ് അഖിലഭാരതീയ പ്രതിനിധിസഭയില്‍ സ്മരണാഞ്ജലി. ശക്തമായ തൂലികകൊണ്ടും പ്രസംഗംകൊണ്ടും രാഷ്ടീയത്തിന് പുതിയ ദിശനല്കി അരനൂറ്റാണ്ടിലേറെ പൊതുജീവിതത്തില്‍ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു ബാല്‍താക്കറെയെന്ന് സര്‍ക്കാര്യവാഹ് സുരേഷ് ജോഷി പറഞ്ഞു. നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനാലാണ് മുന്‍ ഗുവാഹതി വൈസ് ചാന്സലര്കുടിയായ മാര്‍ക്സിസ്റ്റ് ബുദ്ധിജീവി ദേവപ്രസാദിനെ ആര് എസ് എസ് സ്മരിച്ചത്.
മുന്‍ പ്രധാനമന്ത്രി ഐ.കെ. ഗുജ്റാള്‍, പണ്ഡിറ്റ് രവിശങ്കര്‍, മുന്‍ ഗവര്‍ണര്‍ കൈലാസ്പതി മിശ്ര, മുന്‍ കേണ്ടമന്ത്രി കെ.സി. പന്ത്, ചിത്രകാരി ജസുബന് ശില്പി, സ്വാതന്ത്ര്യസമരസേനാനി സീതാറാം സൂതിയ, കാഡല്ല ഫാര്‍മ ചെയര്മാന് ഇന്ദ്രവദന്‍ മോദി, പുരാവസ്തു ഗവേഷകന് പ്രൊഫ. എസ്.ആര്. റാവു, അരുണാചല്‍ മുന്‍ ചീഫ് സെക്രട്ടറി ജിക്കോം റിബാ, ഭാരത് വികാസ് പരിഷത്തിന്റെ ദേവകി നന്ദം മാഥൂര്‍, സ്വാമി ജഗജിത് സിംഗ് നാംധാരി, മഠാധിപതി പി.പി. ബാലഗംഗാധരാനന്ദ തുടങ്ങിയവരുടെ വേര്‍പാടിലും പ്രതിനിധി സഭ അനുശോചിച്ചു.
ആര് എസ് എസ് മുതിര്‍ന്ന പ്രചാരകന് ശ്രീകാന്ത് ജോഷിയെയാണ് ആദ്യം സ്മരിച്ചത്. ഏല്‍പ്പിക്കുന്ന കാര്യങ്ങള്‍ പുര്‍ണമായ ആത്മാര്‍പ്പണത്തോടെയും ശ്രദ്ധയോടെയും ചെയ്ത് വിജയംവരിച്ചിരുന്ന സഹപ്രവര്‍ത്തകനായിരുന്നു ശ്രീകാന്ത് ജോഷിയെന്ന് സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സര്‍ക്കാര്യവാഹ് സുരേഷ് ജോഷി പറഞ്ഞു. കഴിഞ്ഞ വര്‍ഷം വിട്ടുപിരിഞ്ഞ മുതിര്‍ന്ന ആര് എസ് എസ് പ്രചാരകന്മാരായിരുന്ന സുരേന്ദ്ര സിംഗ്, ബാപ്പുസാഹബ് കെന്ഡുര്ക്കര്, നാനാജി ജോഷി, ഭയ്യാജി ഗാഥേ, നാന ലാബേ ശരത് റാവു ചൗതാല, സുരേണ്ടര് ദേവന്ത് എന്നിവരേയും സ്മരിച്ചു.
സംഘാടനത്തിലെ പിഴവുമൂലം കുംഭമേളയില്‍ മരണമടഞ്ഞ തീര്‍ത്ഥാടകര്‍, വ്യത്യസ്ത ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പട്ടവര്‍, പാക്കിസ്ഥാന്റെ മനുഷത്വരഹിതമായ നടപടി മൂലം അതിര്‍ത്തിയില്‍ ജീവാര്‍പ്പണം ചെയ്ത സൈനികര്‍, ദല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പീഡനത്തെതുടര്‍ന്ന് മരിച്ച സ്ത്രീകള്‍ എന്നിവര്‍ക്കൊക്കെ പ്രതിനിധി സഭ സ്മരണാഞ്ജലി അര്‍പ്പിച്ചു.
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: