കടുത്തുരുത്തി: ബ്ലേഡുകാരന് പിടിച്ചെടുത്തതായി പരാതിയുള്ള ടിപ്പര്‍ ലോറി മരങ്ങാട്ടുപിള്ളി പൊലീസ് വര്‍ക്ക് ഷോപ്പിലെത്തി കസ്റ്റഡിയിലെടുത്തു. ഏറ്റുമാനൂര്‍ ശ്രേയസ് ചിട്ടികമ്പനി ഉടമ പുന്നത്തുറ വെസ്റ്റ് തെനംപ്ലാവില് കെ.സി. സന്തോഷ്, പിറവം മണക്കാട്ട് വിജില്‍, മാഞ്ഞൂര്‍ സ്വദേശി അനില്മോന്, തലയോലപ്പറമ്പ് സ്വദേശി ജയിന് എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. ഇലക്കാട് എര്പ്പാലത്തുങ്കല് സുരേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
പ്രതികളില്‍നിന്നും സുരേഷ് 10 ലക്ഷം രൂപ പലിശയ്ക്ക് വാങ്ങുകയും 14 ലക്ഷം രൂപ തിരിച്ചടയ്ക്കുകയും ചെയ്തതായും എന്നാല്‍ ഇതിനു ശേഷവും ഈടായി നല്കിയ ചെക്കുകളും ആധാരവും, റജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും നല്‍കിയില്ലെന്നും ലോറി പിടിച്ചെടുത്തതായുമാണു പരാതി. മരങ്ങാട്ടുപിള്ളി എസ്ഐ സലിംകുമാറിന്റെ നേതൃത്വത്തില്‍ എത്തിയ പൊലീസ് ലോറി കസ്റ്റഡില്‍ എടുത്ത് വര്‍ക്ക് ഷോപ്പില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. കേടായ ലോറി നന്നാക്കി കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: