കോട്ടയം: കുവൈത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 55 ലക്ഷം രൂപാ തട്ടിയെടുത്ത കേസ്സില്‍ പ്രതികളായ നാലുപേര്‍ വിദേശത്തേക്ക് കടന്നതായി റിപ്പോര്‍ട്ട്. പാലക്കാട് മഗലംഡാം ചക്കനാലിയില് സെബാസ്റ്റ്യന്‍, തൃശൂര്‍ കുമ്പള കലങ്ങോട് പറമ്പില്‍ അബ്ദുള്‍ റഹ്മാന്, ഇടുക്കി അട്ടപ്പളളം ലക്ഷംവീട് കോളനിയില്‍ ടിന്റുമോന് തുറവൂര്‍ ആനപ്പാറമുക്കത്ത് ജീസ് എന്നിവരാണ് ഗള്‍ഫിലേക്ക് കടന്നത്. കേസ്സില്‍ പിടിയിലായ കുമരകം കല്ലൂപറമ്പില്‍ ടോംസിയെ കോടതി റിമാന്‍ഡ് ചെയ്തു.
കൊങ്ങാണ്ടൂര്‍ സ്വദേശി സുബിന് തോമസിന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസ്സെടുത്തത്. ആലപ്പുഴ സ്വേധിസിനി പ്രീത, അങ്കമാലി സ്വദേശിനി രഞ്ജു മാര്ട്ടിന്, വയനാട് സ്വദേശി രതീഷ് തോമസ്, നാട്ടകം സ്വദേശി വര്‍ഗീസ് രാജു എന്നിവരെയാണ് കബളിപ്പിച്ചത്.
ഇവരില്‍നിന്നും പണം വാങ്ങി 2011 ഒക്ടോബറില്‍ ഇവരെ കുവൈത്തില്‍ വിസിറ്റിംഗ് വിസയില്‍ കൊണ്ടുപോയി കബളിപ്പിക്കുകയായിരുന്നു. കോട്ടയം ഈസ്റ്റ് പോലീസാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: