പൊന്‍കുന്നം: പനമറ്റം പ്രദേശത്ത് സിപിഎം അക്രമം. ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കുനേരെയാണ് സിപിഎം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം അക്രമം അഴിച്ചുവിട്ടത്.
പനമറ്റം ദേവീക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് ബിജെപി സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ നശിപ്പിച്ച ഇവര്‍ ബിജെപി പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് മര്‍ദ്ദിച്ചതിന് പിന്നില്‍ യാതൊരു പ്രകോപനവും ഉണ്ടായിരുന്നില്ല. പൊന്‍കുന്നം പോലീസ് സ്ഥലത്തെത്തി സ്ഥിഗതികള്‍ നിയന്ത്രിച്ചിട്ടുണ്ടെങ്കിലും പ്രദേശത്ത് സിപിഎംകാര്‍ അഴിഞ്ഞാടുകയാണ്.
എലിക്കുളം പഞ്ചായത്ത് 9-ാം വാര്‍ഡില്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചതു മുതല്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുവാന്‍ സിപിഎം ശ്രമിച്ചുവരുന്നതായി ബിജെപി പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. രാഷ്ട്രീയ ഭീതിപൂണ്ട സിപിഎംകാര്‍ ആശയ സമരം തോറ്റപ്പോള്‍ ആയുധമെടുക്കുവാന്‍ തയ്യാറായിരിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. ജനകീയനായ ജനപ്രതിനിധിക്കെതിരെ കള്ളക്കേസുകളുണ്ടാക്കി പീഡിപ്പിക്കുവാനുള്ള ശ്രമം രാഷ്ട്രീയ പ്രത്യാഖ്യാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് പഞ്ചായത്ത് കമ്മറ്റി അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് അനൂപ് കിഴക്കേക്കരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സെബാസ്റ്റ്യന്‍ ജോസഫ്, ഹരികൃഷ്ണന് മാടത്താനില്‍, മനോജ് കീച്ചേരി, സുരേഷ് വെള്ളാം കാവില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: