ന്യൂദല്‍ഹി: കെഎസ്ആര്‍ടിസിക്ക് വിലകുറച്ച് ഡീസല്‍ നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. ഡീസലിന് പകരം പ്രകൃതിവാതകം ഉപയോഗിക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്ലി പറഞ്ഞു. പ്ലാന്റിന് 100 കോടി അനുവദിക്കാമെന്നും വീരപ്പ മൊയ്ലി മുഖ്യമന്ത്രിയെ അറിയിച്ചതായി മന്ത്രി ആര്യാടന് മുഹമ്മദ് വ്യക്തമാക്കി.
കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ നേടുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം നടത്തിയ കൂടിക്കാഴ്ചയിലാണ് കെഎസ്ആര്‍ടിസി സംബന്ധിച്ച കേരളത്തിന്റെ ആവശ്യം തള്ളിയത്. കേന്ദ്രമന്ത്രിമാരായ ഗുലാംനബി ആസാദ്, സുശീല്‍കുമാര്‍ ഷിന്‍ഡെ, അജിത് സിംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിന്റെ പ്രതിഷേധം സംഘം പ്രധാനമന്ത്രിയേയും റെയില്‍വെ മന്ത്രി പവന്‍കുമാര്‍ ബന്‍സാലിനേയും അറിയിക്കും. കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ ഈ ബജറ്റിലും തീരുമാനമായിട്ടില്ല. അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ തുക അനുവദിച്ചിട്ടില്ല. പ്രധാനമന്ത്രി നേരിട്ട് പ്രഖ്യാപിച്ച് ഐഐടിയുടെ കാര്യത്തിലും തീരുമാനമായിട്ടില്ല.
വരള്‍ച്ച ദുരിതാശ്വാസ പാക്കേജ് എന്ന നിലയില്‍ 7888 കോടി രൂപയുടെ പദ്ധതി കേരളം സമര്‍പ്പിച്ചിട്ടുണ്ട്. ഇത് പൂര്‍ണമായി അംഗീകരിക്കപ്പെടാന്‍ സാധ്യയില്ലെങ്കിലും പരമാവധി തുക നേടിയെടുക്കാന്‍ മന്ത്രിമാരുടെ സംഘം സമ്മര്‍ദം ചെലുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: