അഹമ്മദാബാദ്: ആറായിരത്തിലധികം ആള്ക്കാര് ഇഷ്ടപ്പെടുന്ന തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി വിഎച്ച്പി രാജ്യാന്തര വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. പ്രവീണ്‍ ഭായ് തൊഗാഡിയ വെളിപ്പെടുത്തി. ഇക്കഴിഞ്ഞ ഫെബ്രുവരി 18ന് വൈകിട്ട് 6.45നാണ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് അദ്ദേ ഹം വെളിപ്പെടുത്തി.
അന്നുവൈകിട്ട് 6.30ന് മുംബൈയില്‍ വിഎച്ച്പിക്കാര്‍ ജില്ലാ കളക്ടര്‍ക്ക് ഒരു മെമ്മോറാണ്ടം കൈമാറുന്ന ചിത്രം താന്‍ ഫെയ്സ്ബുക്കിലേക്ക് പോസ്റ്റ് ചെയ്തു.എന്നാല്‍ അന്ന് രാത്രി 8 മണിയോടെ തന്റെ പോസ്റ്റുകള്‍ നിത്യവും ശ്രദ്ധിക്കുന്ന ചിലര്‍ അസ്വാഭാവികമായ ചില കാര്യങ്ങള്‍ പോസ്റ്റുകളില്‍ കാണുന്നതായി വിളിച്ചറിയിച്ചു.
തുടര്‍ന്ന് രണ്ടു മണിക്കൂറിന് ശേഷം ഫെയ്സ് ബുക്ക് ഓപ്പണ്‍ ചെയ്തപ്പോഴാണ് നേരത്തെ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്കു പകരം രണ്ട് രാഷ്ട്രീയ നിറം പിടിപ്പിച്ച ചിത്രങ്ങള്‍ കണ്ടത്. അതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്ന് മനസ്സിലായി, തൊഗാഡിയ പറഞ്ഞു.
വിവരം മനസ്സിലാക്കിയ ഉടന്‍ തന്നെ ട്വിറ്ററിലൂടെ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി വിവരം നല്കി. അതുപോലെ ഹിന്ദുന്യൂസ് നെറ്റ്വര്ക്കെന്ന അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്.അനധികൃതമായി അക്കൗണ്ടില്‍ കടന്നുകയറി ഹാക്ക് ചെയ്തവര്‍ എത്രയും വേഗം തന്റെ പേജ് തിരികെ നല്‍കണമെന്ന് തൊഗാഡിയ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം നിയമനടപടികള്‍ ഉള്‍പ്പെടെയുള്ളവ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ ഹാ ക്കര്‍മാര്‍ ഈ മുന്നറിയിപ്പ് അവഗണിച്ച് വീ ണ്ടും തന്റെ പോസ്റ്റുകള്‍ നശിപ്പിക്കുകയായിരുന്നു. ഇസ്ലാമിനെക്കുറിച്ചുള്ള സ്വാമി വിവേകാനന്ദന്റെ വിചാരങ്ങള്‍ പങ്കുവയ്ക്കുന്ന പോസ്റ്റ് അടുത്ത ദിവസം രാവിലെ ഇട്ടതും ഹാക്ക് ചെയ്യപ്പെട്ടു. ഇത് മനപ്പൂര്‍വം കുഴപ്പങ്ങളുണ്ടാക്കാനും തന്റെ ആറായിരം പിന്തുടര്ച്ചക്കാരെ വഴിതെറ്റിക്കാനുമാണ് ചെയ്യുന്നതെന്ന് തൊഗാഡിയ ചൂണ്ടിക്കാട്ടി.
തന്റെയും വിഎച്ച്പിയുടെ യും ആദര്‍ശം എന്താണെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് ഈ സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നതെന്നും തൊഗാഡിയ പറഞ്ഞു.
വിഎച്ച്പിയുടെ ഫെയ്സ് ബുക്ക് ഹാക്ക് ചെയ്തവര്‍ ഹിന്ദുദേവതകളെക്കുറിച്ച് വളരെ മോശമായാണ് പോസ്റ്റുകള്‍ ചെയ്തിരിക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രസ ര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ച് ഇത്തരം സാമൂഹ്യവിരുദ്ധന്മാരെ കണ്ടെത്തി അമര്‍ച്ച ചെയ്യണമെന്നും പ്ര വീണ് തൊഗാഡിയ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: