കോട്ടയം: സമാധാനത്തിന് പുതിയ സമവാക്യവുമായി ശ്രീകാന്ത് എത്തുകയാണ്. ലോഗിംഗ്മുറ എന്ന ആശയം ഈ ചെറുപ്പക്കാരന്റെ സാധനയുടെ ഫലമാണ്. ആശയങ്ങളാണ് മനുഷ്യനെ സംഘര്‍ഷത്തിലേക്ക് എത്തിക്കുന്നത്. സമചിത്തത നഷ്ടപ്പെട്ട മനുഷ്യന് മൃഗതുല്ല്യന്. മനോ നിയന്ത്രണത്തിലൂടെ മനുഷ്യനെ സാംശീകരിക്കുന്ന പുതിയ സമവാക്യം ശ്രീകാന്ത് കെ.എസ്. എന്ന ഇരുപത്തിയഞ്ചുകാരന്റെ സ്വന്തം വിചാര വിപ്ലവമാണ്.
ആയുധവുമായി വരുന്ന അക്രമിയെ നേരിടാന്‍ മാനസിക കരുത്തു നല്കുന്നു. ധ്യാനത്തിലൂടെ സ്വായത്തമാക്കിയ ഈ പരിശീലന പദ്ധതിയുടെ അടിസ്ഥാനം ഭാരതീയ ദര്‍ശനമാണ്. മനുഷ്യ ശരീരത്തിലെ 600 ഓളം മര്‍മ്മങ്ങളെ കേന്ദ്രീകരിച്ചാണ് ലോഗിംഗ്മുറ പരിശീലിപ്പിക്കുന്നത്. സ്ത്രീ പീഡനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ഈ കാലഘട്ടത്തില്‍ ലോഗിംഗ് മുറക്ക് പ്രസക്തി വര്‍ദ്ധിക്കുന്നതായി ശ്രീകാന്ത് കരുതുന്നു. 90 മണിക്കൂറുകൊണ്ട് ലോഗിംഗ് മുറയുടെ പ്രാഥമിക പഠനം പൂര്‍ത്തിയാകും. സൗജന്യമായാണ് പരിശീലനം ഏതു പ്രായക്കാര്‍ക്കും പഠിക്കാം ഇന്റര്‍ നാഷണല്‍ റിലേഷന്ഷിപ്പല് ബിരുദനന്തരബിരുദവുമുള്ള ശ്രീകാന്ത് കുറെക്കാലം ദല്‍ഹിയിലായിരുന്നു. മാങ്ങാനം അമ്പാടിയില്‍ പരേതനായ സുഗുണാനന്ദന്റെ മകനാണ്. അമ്മ പൊന്നമ്മ. സംഘര്‍ഷമില്ലാത്ത നാളുകള്‍ സ്വപ്നം കാണുന്ന ഈ യുവാവ് തികച്ചും വ്യത്യസ്തനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: