പായിപ്പാട് : നാലുകോടിയില്‍ ചെറുകിട പശുവളര്‍ത്തല്‍ കേന്ദ്രത്തലെ രണ്ടു പശുക്കള്‍കൂടി ചത്തു. ഇതോടെ ചത്തപശുക്കളുടെ എണ്ണം പതിനൊന്നായി. വഷം ഉള്ളില്‍ചെന്നതാണ് പശുക്കള്‍ ചാകാന്‍ കാരണമെന്ന് സംശയമുയര്‍ന്നിട്ടുണ്ട്്. ഇത് സംബന്ധിച്ച് തൃക്കൊടിത്താനം പോലീസ് അന്വേഷണവും ആരംഭിച്ചു. . തിങ്കളാഴ്ച ഫാമിലെ എട്ടു പശുക്കള്‍ ചത്തിരുന്നു. വിഷം ഉള്ളില്‍ ചെന്നാണ് ഇവ ചത്തതെന്ന് സംശയിക്കുന്നതായി ഫാമുടമ പായിപ്പാട് കാലായില്‍ ത്രേസ്യാമ്മ ജോസ്(കുഞ്ഞമ്മ-65) പറഞ്ഞു. ആന്ത്രാക്സ് പോലെയുള്ള മാരക രോഗമല്ല മരണകാരണമെന്ന് പ്രാഥമിക നിഗമനത്തില്‍ വ്യക്തമായതായി ചങ്ങനാശ്ശേരി വെറ്റിറിനറി സര്ജന് ഡോ.ഉണ്ണികൃഷ്ണന് പറഞ്ഞു. ചത്ത മുഴുവന്‍ പശുക്കളേയും ചൊവ്വാഴ്ച്ച പോസ്റ്റ്മോര്‍ട്ടത്തിനു വിധേയമാക്കി.
ചത്ത പശുക്കളുടെ ആന്തരികാവയവങ്ങള്‍ തിരുവനന്തപുരം ചീഫ് ഫോറന്‍സിക് ലാബിലേക്കും ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ക്കും അയച്ചിരിക്കുകയാണ്.കൂടാതെ തിരുവല്ലാ മഞ്ഞാടി പക്ഷിരോഗനിര്‍ണ്ണയ ശാല,കോട്ടയം വെറ്റിറിനറി കേന്ദ്രം എന്നിവിടങ്ങളിലേക്കും ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള പിരിശോധനക്കുശേഷമെ പശുക്കള്‍ മരിക്കാനിടയായ യഥാര്‍ത്ഥ കാരണം വ്യക്തമാകൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്നലെ വൈകിട്ടോടെ ചത്ത പശുക്കളെയെല്ലാം നാലുകോടിക്ക്് സമീപമുള്ള തുറസ്സായ സ്ഥലത്ത് മറവുചെയ്തു.ഉച്ചക്ക് 11.30 ആരംഭിച്ച പോസ്റ്റുമോര്‍ട്ടം വൈകിട്ട് അഞ്ചുമണിയോടെയാണ് അവസാനിച്ചത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ നാലുമണിയോടെ ഒരു പശു കിടക്കുന്നതായി കറവക്കാരന് ഉടമയെ വിളിച്ചുണര്‍ത്തി പറഞ്ഞപ്പോള്‍ തന്നെ ഡോക്ടറെ വിവരം അറിയിച്ചു. അഞ്ചുമണിയോടെ ഡോക്ടര്‍ എത്തി മരുന്നു നല്കി. തിങ്കളാഴ്ച്ച രാവിലെ ഏഴരയോടെയാണ് ആദ്യ പശുവിന്റെ മരണം. വൈകുന്നേരത്തോടെ മറ്റ് പശുക്കളും ചാകുകയായിരുന്നു.മൂന്നു മുതല്‍ ആറുവയസ്സുവരെ പ്രായമുള്ള പശുക്കളായിരുന്നു ഇവയെല്ലാം. അതില്‍ ആറെണ്ണം രണ്ടാഴ്ചക്കുള്ളില്‍ പ്രസവിക്കുന്നതുമാണ്.അഞ്ചുപശുക്കള്‍ കറവയുള്ളതും ദിവസേന നൂറുമുതല്‍ 120 ലിറ്റര്‍ വരെ പാല് തരുന്നവയുമാണ്.ഒരോന്നിനും 45000 മുതല്‍ 50000 രൂപവരെ വിലവരുന്നവയുമാണെന്ന് ഫാമുടമ പറഞ്ഞു.
അഞ്ചു പശുക്കളെ ഇന്‍ഷ്വറന്‍സ് ചെയ്തിട്ടുണ്ട്.35 വര്‍ഷം മുമ്പ് രണ്ട് പശുക്കള്‍ വിഷബാധയേറ്റ് ചത്തതൊഴിച്ചാല് ആദ്യമായിട്ടാണ് ഇത്തരം സംഭവമെന്നും കുഞ്ഞമ്മ പറയുന്നു.ആേരാഗ്യ വകുപ്പ് ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ബിന്ദുകുമാരി,ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ.ഗോപാലകൃഷ്ണന് നായര്‍, ചങ്ങനാശ്ശേരി വെറ്റിനററി ആശുപത്രിയിലെ സര്ജന് ഡോ. ഉണ്ണികൃഷ്ണന്,തിരുവല്ലാ മഞ്ഞാടി ഡയനോസ്റ്റിക് ലാബറട്ടറി ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. ജോയിംസ് മാത്യൂ,ഡോ. ബിനോയ്് ജോര്‍ജ്ജ്,ഡോ.മാത്യൂ ഫിലിപ്പ്,ജില്ലാ എപ്പിഡൈമോലജിസ്റ്റ് ഡോ.ബിജു,കോട്ടയം ചീഫ് വെറ്റിനററി ഓഫീസര്‍ ഡോ.വല്‍സല,ഡപ്യൂട്ടി ഡയറക്ടര്‍ ഡോ.സബാസ്റ്റിയന്‍ എന്നിവര്‍ പോസ്റ്റു മാര്‍ട്ടത്തിനും മറ്റും നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: