ചെന്നൈ: ഗായിക എസ്. ജാനകി പത്മഭൂഷണ്‍ പുരസ്കാരം നിരസിച്ചു. 55 വര്‍ഷമായി പിന്നണി ഗാനരംഗത്ത് പ്രവര്‍ത്തിക്കുന്ന തന്നെ വൈകിയാണ് പുരസ്കാരത്തിന് പരിഗണിച്ചതെന്നും ദക്ഷിണേന്ത്യയിലെ കലാകാരന്മാരെ പത്മ പുരസ്കാരങ്ങളുടെ തെരഞ്ഞെടുപ്പില്‍ നിരന്തരം അവഗണിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് എസ്. ജാനകിയുടെ തീരുമാനം.
അപൂര്‍വമായി മാത്രമേ ദക്ഷിണേന്ത്യന്‍ കലാകാരന്മാരെ ഈ ബഹുമതിക്ക് പരിഗണിക്കുന്നുള്ളൂ. എന്നാല്‍ ദക്ഷിണേന്ത്യന്‍ കലാകാരന്മാരെ അങ്ങനെ അവഗണിക്കാനാകില്ലെന്നും എസ്. ജാനകി പറഞ്ഞു. എസ്. ജാനകി ഉള്‍പ്പെടെ 108 പേര്‍ക്കാണ് ഇന്നലെ പത്മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: