തിരുവനന്തപുരം: കെഎസ്ആര്‍ടിസി വരുമാനം ഭീകരമായി കുറയുന്നു. കഴിഞ്ഞദിവസം ഒരുകോടിരൂപയുടെമേല് കളക്ഷന്‍ കുറഞ്ഞത് കെഎസ്ആര്‍ടിസിയെ ഞെട്ടിച്ചു. ഡീസല്‍ ലാഭിക്കാനായി ഷെഡ്യൂള്‍ വെട്ടിക്കുറച്ചെങ്കിലും നഷ്ടം നിത്യേന ഉയരുകയാണ്.
ഇന്നലെ 1216 ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചു. ആകെയുള്ള 5560 ഷെഡ്യൂളില്‍ 4344 സര്‍വ്വീസുകളാണ് നടത്തിയത്. അവധിദിവസമായ 24ന് നാലുകോടി രണ്ട്ലക്ഷം രൂപയായി കളക്ഷന്‍ കുറഞ്ഞു. സാധാരണ അവധിദിവസങ്ങളില്‍ നാലുകോടി അമ്പതുലക്ഷം രൂപയാണ് കളക്ഷന്‍ ലഭിച്ചിരുന്നത്. കെഎസ്ആര്‍ടിസിക്ക് നല്കുന്ന ഡീസലിന് സംസ്ഥാന സര്‍ക്കാര്‍ 20 ശതമാനം സൂപ്പര്‍ ടാക്സാണ് ഈടാക്കുന്നത്. എന്നാല്‍ വൈദ്യുതിബോര്‍ഡിന്റെ കാര്യത്തില്‍ നാലുശതമാനം നികുതിമാത്രമേ ചുമത്തുന്നുള്ളൂ. നികുതി നാലുശതമാനമാക്കി കുറച്ചാല്‍ തന്നെ ദിവസവും അമ്പതുലക്ഷം രൂപയുടെ നഷ്ടം കുറയ്ക്കാന്‍ കഴിയും.
കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി പരിഹരിക്കാനായി സൂപ്പര്‍ ടാക്സ് ഒഴിവാക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. കോര്‍പ്പറേഷനെ രക്ഷിക്കാന്‍ വൈദത്തിനുപോലും കഴിയില്ലയെന്ന നിലപാടിലാണ് മുഖ്യമന്ത്രി. എന്നാല്‍ കാര്യം ബോധിപ്പിച്ച് നികുതി കുറപ്പിക്കാന്‍ വകുപ്പ്മന്ത്രി പരാജയപ്പടുകയും ചെയ്തു. വിവിധ ട്രേഡ് യൂണിയനുകള്‍ ഇത് സംബന്ധിച്ച് നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: