തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ ഇന്നും വ്യാപകമായി വെട്ടിച്ചുരുക്കി. പകുതിയോളം അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ റദ്ദാക്കി. പാലക്കാട്-കോയമ്പത്തൂര്‍ റൂട്ടിലെ മുഴുവന്‍ സര്‍വീസുകളും ഓടുന്നില്ല. മലപ്പുറത്ത് 35ഉം കണ്ണൂരില്‍ 22ഉം സര്‍വീസുകള്‍ റദ്ദാക്കി.
ഡീസല്‍ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്നാണ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയത്. പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തൊഴിലാളി യൂണിയന് നേതാക്കളെ കണ്ടു. സിഐടിയു ഐഎന്‍ടിയുസി നേതാക്കളുമായാണ് കൂടിക്കാഴ്ച നടത്തിയത്. മന്ത്രി ആര്യാടന് മുഹമ്മദിന്റെ സാന്നിദ്ധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
കെഎസ്ആര്‍ടിസി പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രം ഇടപെടലിന് ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. അതേസമയം, കാസര്‍കോട്-മംഗലാപുരം ഇന്റര്‍ സ്റ്റേറ്റ് റൂട്ടില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നു. സുപ്രീംകോടതി വിധി നിലനില്‍ക്കെയാണ് ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത്.
കെഎസ്ആര്‍ടിസി ലാഭകരമായി സര്‍വീസ് നടത്തിവരുന്ന ഈ റൂട്ടും ഇതോടെ കെഎസ്ആര്‍ടിസിക്ക് ബാധ്യതയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: