Sunday, June 22, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കളരിവാതുക്കല്‍ ഭഗവതി ക്ഷേത്രം

Janmabhumi Online by Janmabhumi Online
Oct 30, 2012, 09:45 pm IST
in Travel
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍ ജില്ലയില്‍ വളപട്ടണം പഞ്ചായത്തിലാണ്‌ അതിപുരാതനമായ കളരിവാതുക്കല്‍ ഭഗവതിക്ഷേത്രം. കളരി വാതുക്കല്‍ ഭഗവതിയുടെ തിരുമുടി ഉയരുന്നതോടെ ഉത്തരകേരളത്തിലെ ഒരു വര്‍ഷത്തെ കളിയാട്ടങ്ങള്‍ക്ക്‌ തിരശ്ശീല വീഴുമെന്ന്‌ പഴമ. ഇതൊരു അപൂര്‍വക്ഷേത്രമാണ്‌. ഇവിടെ കൊടിമരമില്ല.

ശിവന്‍ കിഴക്കോട്ടും ഭദ്രകാളി പടിഞ്ഞാറോട്ടുമായി ശ്രീകോവിലില്‍ ദര്‍ശനമേകുന്നു. ഭഗവതിക്ക്‌ വലിയ ദാരുശില്‍പ്പമാണ്‌. പരശുരാമന്‍ പ്രതിഷ്ഠിച്ചതാണെന്ന്‌ ഐതിഹ്യം. കൂടാതെ സപ്തമാതൃക്കളുടേയും വേതാളത്തിന്റേയും പ്രതിഷ്ഠകള്‍. അഞ്ച്‌ പൂജ. മധുമാംസ നേദ്യമുള്ള പിടാരപൂജയാണ്‌ ഇവിടെ. കോഴിക്കലശ്ശം പ്രധാന വഴിപാടാണ്‌. ക്ഷേത്രത്തിന്‌ വടക്ക്‌ വശത്തുകൂടി പ്രദക്ഷിണം പാടില്ലാഎന്നൊരു പ്രത്യേകതയും ഇവിടെ ഉണ്ട്‌. ഗുരുതി വടക്കുവശത്തായതിനാലാണ്‌ വടക്കേവാതില്‍ മുറിച്ചുകടക്കരുതെന്ന്‌ ഈ നിബന്ധനയുണ്ടാകാന്‍ കാരണം.

തുലാം സംക്രമം മുതല്‍ പതിമൂന്നുവരെ കളത്തലരിപ്പാട്ടുണ്ട്‌. വൃശ്ചികസംക്രമത്തിന്‌ മുപ്പതുദിവസവും പാട്ട്‌. മീനമാസത്തിലെ കാര്‍ത്തികമുതല്‍ പൂരം വരെ ഉത്സവം. തിടമ്പെഴുന്നെള്ളിപ്പാണ്‌ ഇതില്‍ പ്രധാന ചടങ്ങ്‌. പത്തുദിവസം ഈ എഴുന്നെള്ളത്ത്‌ ഉണ്ടാകും. ഒന്നാം തീയതി മുതല്‍ ആറാം തീയതിവരെ ഓരോ ദിവസവും രാത്രി വളപട്ടണം കോട്ടയില്‍ തിടമ്പെഴുന്നെള്ളത്ത്‌. ഏഴാം ദിവസം എഴുന്നെള്ളത്ത്‌ ചിറയ്‌ക്കല്‍ ശിവേശ്വരം ക്ഷേത്രത്തിലേയ്‌ക്കാണ്‌. എട്ടാം ദിവസം കോട്ട അയപ്പിക്കല്‍. ഒന്‍പതാം ദിവസം രാവിലെ ശ്രീ മൊളോളം ശിവക്ഷേത്രത്തിലേയ്‌ക്ക്‌ തിടമ്പെഴുന്നെള്ളത്തു നടക്കും. അതിന്‌ ശേഷം പൂരം കളിയുണ്ടാകും. പത്താം ദിവസം പുലര്‍ച്ചെ കരടി കളിയോടുകൂടി ആറാട്ട്‌ എഴുന്നെള്ളത്താണ്‌.

ഇടവസംക്രമം മുതലാണ്‌ പ്രസിദ്ധമായ കളിയാട്ടം നടക്കുന്നത്‌. കോലത്തുനാടിന്റെ സംസ്കാരത്തനിമയുടെ പ്രകാശനമായ കളിയാട്ടമാണിത്‌. ഇതിന്‌ ഏഴുദേശങ്ങളില്‍ നിന്നും കലശ്ശത്തട്ട്‌ എത്തും. കളിയാട്ടത്തിന്‌ ഏഴ്‌ മുടികളും ഉണ്ടാകും. അതിലൊന്ന്‌ വലുത്‌. ഏഴുകമുകളില്‍ തീര്‍ത്ത പതിനഞ്ചുമീറ്റര്‍ ഉയരവും നാലുമീറ്റര്‍ വീതിയുമുള്ള മുടി. ഈ നീളന്‍ മുടി വയ്‌ക്കുന്ന തെയ്യക്കോലം വിസ്മയംതന്നെ. തെയ്യങ്ങളുടെ ഏറ്റവും വലിയ മുടിയാണിത്‌. വൈകുന്നേരം അഞ്ചുമണിയോടെ നൂറുകണക്കിനാളുകള്‍ ചേര്‍ന്നാണിത്‌ ക്ഷേത്രനടയിലെത്തിക്കുക. പിന്നെ കോലക്കാരന്റെ ശിരസ്സിലേറ്റും. ഭഗവതിയും മക്കളും ചെണ്ടവാദ്യത്തിന്റെ അകമ്പടിയോടെ ഉറഞ്ഞാടും. കോലത്തുനാട്ടിലെ പ്രസിദ്ധ കളരിയായിരുന്ന വാളേര്‍ക്കളരി ഈ ക്ഷേത്രവാതുക്കലായിരുന്നു. അതുകൊണ്ടാണ്‌ ഇവിടം കളരി വാതുക്കലായത്‌.ആയിരം നായന്മാരുടെ കളിരയെന്ന്‌ പേര്‌ കേട്ട ഈ കളരിയുടെ പരദേവതയായിരുന്നു കളരിവാതുക്കല്‍ ഭഗവതി എന്ന്‌ പുരാവൃത്തം. കളരി പ്പയറ്റ്‌ കഴിഞ്ഞാല്‍ തിരുമുടിയിറക്കും. അതോടെ ബന്ധപ്പെട്ട അവകാശികള്‍ കലശം നിറച്ച തട്ടും ചുമന്ന്‌ ക്ഷേത്രത്തിന്‌ വെളിയിലേയ്‌ക്ക്‌ പോകും. തുടര്‍ന്ന്‌ ഭക്തര്‍ക്കിടയില്‍ ഭഗവതിക്ക്‌ ചാര്‍ത്തിയിരുന്ന പൂക്കള്‍ വിതറുന്നത്‌ കളരിവാതുക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവങ്ങള്‍ക്ക്‌ വിരാമം കുറിച്ചുകൊണ്ടാണ്‌.

പെരിനാട്‌ സദാനന്ദന്‍പിള്ള

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പാല്‍ മോഷണം: ക്ഷേത്ര ജീവനക്കാരന്‍ പിടിയില്‍

World

37 മണിക്കൂർ നിർത്താതെയുള്ള യാത്ര ; റഡാറുകൾക്ക് പോലും കണ്ടെത്താനായില്ല ; ഇറാനെ ആക്രമിക്കുന്നതിനുമുമ്പ് B-2 ബോംബർ യാത്ര പൂർത്തിയാക്കിയത് ഇങ്ങനെ

Kerala

കേരളത്തില്‍ ദേശ ഭക്തരും ദേശ വിരുദ്ധരും തമ്മിലുള്ള പോരാട്ടം,സിപിഎമ്മിന്റെ ദേശ വിരുദ്ധത തുറന്നു കാട്ടിയത് അക്രമങ്ങള്‍ക്ക് കാരണം: രാജീവ് ചന്ദ്രശേഖര്‍

Kerala

10 കിലോയിലധികം കഞ്ചാവ് ശേഖരവുമായി യുവാവ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായി, സംഭവം കല്ലമ്പലത്ത്

Kerala

രാമപുരത്ത് പാഴ്സല്‍ ലോറി തടഞ്ഞ് 3.24 കോടി തട്ടിയ സംഭവത്തില്‍ 2 തമിഴ്‌നാട്ടുകാര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

എന്‍.എസ്.എസ് പരിപാടിയില്‍ ഭാരതാംബ വിവാദം, ഭാരതാംബയുടെ ചിത്രം അനുവദിക്കില്ലെന്ന് ഇടതുപക്ഷ പഞ്ചായത്ത് അംഗം, പരിപാടി നിര്‍ത്തിവയ്‌പ്പിച്ച് പൊലീസ്

ലോകത്തിൽ ഏറ്റവും മികച്ച രാജ്യമാണ് ഞങ്ങളുടേത് : സുരക്ഷിതമായി നാട്ടിലെത്തിയത് മോദി സർക്കാർ ഉള്ളതിനാൽ ; നന്ദി പറഞ്ഞ് ഇറാനിൽ നിന്ന് മടങ്ങിയെത്തിയവർ

ആശാവര്‍ക്കര്‍മാര്‍ക്ക് 3 മാസത്തെ ഓണറേറിയത്തിനുളള തുക അനുവദിച്ചു

അമ്മ ഓഫീസിന് മുന്നില്‍ റീത്ത് വെച്ച സംഭവം വലിയ പാഠമാണ് നല്‍കിയതെന്ന് നടന്‍ ജയന്‍ ചേര്‍ത്തല

ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 63 പേര്‍ക്ക്

വിപണി ഇടപെടലിനായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 100 കോടി രൂപ അനുവദിച്ചു

‘ജാനകി എന്നാൽ ജനകന്റെ മകൾ’ ,ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട പേര് മാറ്റാൻ സെൻസർ ബോർഡ് നിർദ്ദേശം

ഇറാനില്‍ നിന്ന് അമേരിക്ക കയ്യെടുക്കണമെന്ന് എം എ ബേബി ; ഇറാനെതിരായ ആക്രമണത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് മോദി സർക്കാരിന് നിർദേശം

തനിയാവര്‍ത്തനമില്ലാതെ…… ലോഹിതദാസ് ഓര്‍മ്മയായിട്ട് 16 വര്‍ഷം

തിരുനാരായണപുരം വാസുദേവന്‍ എന്ന കഥാപാത്രമായി 
സുരേഷ് കാലടി

ശ്രീശങ്കരാചാര്യ ദര്‍ശനങ്ങളുമായി പ്രസാദിന്റെ ഏകാകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies