പൂനെ: ബോഫോഴ്സ് പോലെ ജനങ്ങള്‍ കല്‍ക്കരിപ്പാടം അഴിമതിയും വൈകാതെ മറക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ പരാമര്‍ശം വിവാദമാകുന്നു. ജനങ്ങളുടെ ഓര്‍മ്മശക്തി ചെറുതാണ്. കല്‍ക്കരിയുടെ പാടുകള്‍ കുറച്ചുകാലം കൈകളിലുണ്ടാകാം, പക്ഷെ കൈകള്‍ എപ്പോള്‍ വേണമെങ്കിലും കഴുകാവുന്നതാണെന്നും ഷിന്‍ഡെ പറഞ്ഞു.
പൂനെയില്‍ പ്രമുഖ മറാഠി കവി നാരായണന് സര്‍വെയുടെ അനുസ്മരണ ചടങ്ങിലായിരുന്നു. ഷിന്‍ഡെയുടെ വിവാദ പരാമര്‍ശം. അതേസമയം ഇടക്കാല തെരഞ്ഞെടുപ്പിന് എന്തെങ്കിലും സാധ്യതകളുണ്ടോ എന്ന ചോദ്യത്തിന് ഷിന്‍ഡെ കൃത്യമായ മറുപടി നല്‍കിയില്ല. എന്നാല്‍ കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മന്മോഹന് സിംഗിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതെന്നായിരുന്നു ഷിന്‍ഡെയുടെ മറുപടി.
ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ മറ്റൊരു ഓപ്ഷന് ഇന്ത്യക്കില്ലെന്ന് നേരിട്ടുള്ള വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഷിന്‍ഡെ മറുപടിയായി പറഞ്ഞത്. ഡീസല്‍ വില വര്‍ധിപ്പിച്ചത് അനിവാര്യമായിരുന്നുവെന്നും ഷിന്‍ഡെ പറഞ്ഞു.
ആഗസ്റ്റ് ഒന്നിന് പൂനെയിലുണ്ടായ ബോംബ് സ്ഫോടനം അന്വേഷിക്കുന്നത് മഹാരാഷ്ട്ര പോലീസാണെന്നും കേന്ദ്ര ഏജന്‍സിയല്ലെന്നും ഷിന്‍ഡെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: